ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ സിജെപി പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യയോഗത്തില്‍ ഇടതു നേതാക്കള്‍ അതൃപ്തി അറിയിച്ചു.
സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസും സിപിഐയിലെ പി സന്തോഷ് കുമാറുമാണ് അതൃപ്തി അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലായിരുന്നു ഇടതു നേതാക്കള്‍ രാഹുലിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയത്.രാഹുല്‍ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാണ്.ആ പദവിക്ക് യോജിച്ച വാക്കുകളാണ് ഉണ്ടാകേണ്ടത്. തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്നും ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍, പ്രതിക്ഷ നേതാവ് ഇത്തരം പരാമര്‍ശം നടത്തിയത് അനുചിതമായിപ്പോയെന്നാണ് പി സന്തോഷ് കുമാര്‍ സൂചിപ്പിച്ചത്.ഇതു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാണെന്നും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതൃപ്തി ഇവിടെയല്ല പറയേണ്ടതെന്നും യോഗത്തില്‍ മറ്റു നേതാക്കള്‍ പറഞ്ഞു.
ഇക്കാര്യം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച ചെയ്തോളൂ. ഇന്ത്യാ സഖ്യ ഫോറത്തില്‍ ചര്‍ച്ച വേണ്ടെന്നും സഖ്യനേതാക്കള്‍ പറഞ്ഞു. വേണമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു വെച്ചാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് സൂചിപ്പിച്ച് സിജെപി പരാമര്‍ശം രാഹുല്‍ഗാന്ധി നടത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.