വാഷിങ്ടൻ : ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തുടരുമ്പോൾതന്നെ അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
വൈറ്റ്ഹൗസിലെ ചടങ്ങിൽ സംബന്ധിക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. ഫെബ്രുവരി 27നും ക്യൂബയെ ‘സൗഹൃദപരമായി ഏറ്റെടുക്കുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.ക്യൂബയിൽ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങിൽ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പൂർത്തിയാക്കണമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസിന്റെ ഉപരോധം നേരിടുന്ന രാജ്യമാണ് ക്യൂബ.
അടുത്തിടെ വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ നടത്തിയതിനു ശേഷം ക്യൂബയുടെ നില പരുങ്ങലിലായിരുന്നു. വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് ആവശ്യമായ എണ്ണ ലഭിച്ചിരുന്നത്.
ക്യൂബ തങ്ങൾക്കു ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നും വെനിസ്വേലയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ ക്യൂബയുടെ ഇന്ധന ശേഖരം കുറഞ്ഞുവരികയാണ്. ഊർജ പ്രതിസന്ധി മൂലം ദിവസം 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ലോഡ്ഷെഡിങ് ക്യൂബയിലുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.