പാലാ :ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സകല അതിർവരമ്പുകളും ലംഘിച്ച് കൊണ്ട് ബാറുകൾക്ക് അനുവാദം കൊടുക്കുകയും പ്രവർത്തന സമയം നീട്ടി കൊടുക്കുകയും അമിതമായ രീതിയിൽ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയുമാണന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
പാലാ രൂപത സംഘടിപ്പിച്ച മദ്യ ലഹരി വിമുക്ത ഞായർ ദിനാചരണം പാലാ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ അധ്യാപക നിയമന പ്രശ്നത്തിലും മാർ കല്ലറങ്ങാട്ട് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.അധ്യാപക നിയമന പ്രശ്നം സർക്കാർ കോടതിയിലേക്ക് വലിച്ചിഴച്ച് സഭയുടെ സമയവും പണവും അന്യാവശ്യമായി നഷ്ടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. നിസാര സമയത്തിനുള്ളിൽ തീർക്കാമായിരുന്ന പ്രശ്നത്തെയാണ് സർക്കാർ അനാവിശ്യമായി കോടതിയിലേക്ക് വലിച്ചിഴച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.