സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് നടത്തിയ ‘ഹെൽമെറ്റ് ഓൺ – സേഫ് റൈഡ്’ സ്പെഷ്യൽ ഡ്രൈവിൽ വൻ പിഴ ഈടാക്കി. മാർച്ച് 18 മുതൽ 24 വരെ നീണ്ടുനിന്ന പരിശോധനയിൽ 1,13,011 വാഹനങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിക്കാത്ത 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഇതിലൂടെ ആകെ 2,70,51,150 രൂപയാണ് പിഴയായി ഈടാക്കിയത്. റോഡപകടങ്ങൾ കുറയ്ക്കാനും ഹെൽമറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനുമായി ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.
വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിലേറെയും ഹെൽമറ്റ് ധരിക്കാത്തവരാണെന്ന കണ്ടെത്തലിനെത്തുടർന്ന് വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരാനാണ് അധികൃതരുടെ തീരുമാനം.
ഹൈവേ പട്രോളിംഗ് സംഘങ്ങൾ നിരന്തരമായ നിരീക്ഷണം നടത്തുമെന്നും ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലൂടെ അധികൃതരെ വിവരം അറിയിക്കാവുന്നതാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.