തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ വോട്ടർമാരുടെ അന്തിമ കണക്കുകൾ പുറത്തുവന്നു. ഇത്തവണ 2.72 കോടി വോട്ടർമാരാണ് ജനവിധി നിർണ്ണയിക്കുന്നത്.
ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും ഉൾപ്പെടുന്നു.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് ഈ പുതിയ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. മുൻപ് 2.69 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പുതിയ അപേക്ഷകരുടെ കടന്നുവരവോടെ 2.72 കോടിയിലേക്ക് ഉയരുകയായിരുന്നു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ മത്സരരംഗത്തെ പ്രാഥമിക ചിത്രം വ്യക്തമായി. 1685 പത്രികകൾ സ്വീകരിച്ചു. 346 എണ്ണം തള്ളുകയും രണ്ടെണ്ണം പിൻവലിച്ചിട്ടുമുണ്ട്. പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.