യുകെ : കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയില്‍ ഒരു കൈത്താങ്ങായി എംപിമാര്‍ക്കും, വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കും ഈയാഴ്ച ബംബര്‍ തുകയാണ് ലഭിക്കുന്നത്. ഇറാന് പ്രതിസന്ധി മൂലം ഊര്‍ജ്ജ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കാന് തയ്യാറല്ല എന്ന് കഴിഞ്ഞയാഴ്ച റെയ്ച്ചല്‍ റീവ്സ് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ അഞ്ചു ശതമാനം ശമ്പള വര്‍ധനയുടെ ഭാഗമായി, കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയില്‍ എംപിമാരെ സഹായിക്കാന്‍ 3,300 പൗണ്ട് വീതം നല്‍കുകയാണ് റെയ്ച്ചല്‍ റീവ്സ്.
നികുതിദായകരുടെ നട്ടെല്ല് ഒടിയുന്ന രീതിയിലാണ് സര്‍ക്കാര്‍ അവരില്‍ നിന്നും കൂടുതല്‍ നികുതി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ബ്രിട്ടന് അതിവേഗം ഒരു ദ്വിതല സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് രാഷ്ട്രീയക്കാരെയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുമ്പോള്‍, നികുതി നല്കുന്ന, അധ്വാനിക്കുന്ന വര്‍ഗ്ഗത്തിനു മേല്‍ വരുന്ന സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കുകയാണ്, അദ്ദേഹം പറയുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാതെ മരവിപ്പിക്കണം എന്നും യാര്‍വുഡ് ആവശ്യപ്പെടുന്നു. അതോടൊപ്പം എം പിമാരുടെ വേതനവും ജി ഡി പി പെര് ക്യാപിറ്റയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എംപിയെന്ന നിലയില്‍ ലഭിക്കുന്ന വേതനം മുഴുവന്‍ ചാരിറ്റികള്‍ക്കായി നല്കുന്ന ഗ്രെയ്റ്റ് യാര്‍മത്ത് എം പി റുപ്പര്‍ട്ട് ലോ പറയുന്നത് തന്റെ നിയോജകമണ്ഡലത്തിലെ നികുതിദായകര്‍ മാത്രമാണ് എം പി മാരുടെ വേതനം വര്‍ധിപ്പിക്കുന്നത് വഴി പ്രയോജനം ലഭിക്കുന്ന നികുതിദായകര്‍ എന്നാണ്.
എംപിമാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍, വേതനം വര്‍ധിപ്പിക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍, സത്യത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വഞ്ചകരും, തട്ടിപ്പുകാരുമൊക്കെ വളര്‍ന്നു വരുന്ന രീതിയിലുള്ള ഒരു രീതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. പണപ്പെരുപ്പ നിരക്ക് മൂന്നു ശതമാനമായിരിക്കെ എം പിമാര്‍ക്ക് അഞ്ചു ശതമാനം ശമ്പള വര്‍ധനവ് നല്‍കിയത് തീര്‍ത്തും അന്യായമാണെന്ന വികാരം ശക്തമാവുകയാണ്. പ്രത്യേകിച്ചും നഴ്സുമാര്‍ക്ക് വെറും 3.3 ശതമാനം ശമ്പള വര്‍ധനവ് മാത്രം നല്കിയ സാഹചര്യത്തില്‍ എംപിമാരുടെ ശമ്പള വര്‍ധനവിനെതിരെ ജനരോഷം ശക്തമാവുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.