മിയാമി: വെനിസ്വേലയിലും ഇറാനിലും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളെ പ്രശംസിച്ചുകൊണ്ട്, അടുത്ത ലക്ഷ്യം ക്യൂബയാണെന്ന ശക്തമായ സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
മിയാമിയിൽ നടന്ന നിക്ഷേപ ഫോറത്തിലാണ് ക്യൂബയിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും സൈനിക നടപടി സാധ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചത്. ക്യൂബയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ട്രംപ്, തന്റെ കരുത്തുറ്റ സൈന്യത്തെ ചിലപ്പോൾ ഉപയോഗിക്കേണ്ടി വരുമെന്നും “ക്യൂബയാണ് തൊട്ടുപിന്നിൽ” എന്നും കൂട്ടിച്ചേർത്തു.
സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ അമേരിക്കയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ വ്യക്തമാക്കി. എന്നാൽ, ക്യൂബ ഒരു “സൗഹൃദ ഏറ്റെടുക്കലിന്” വിധേയമായേക്കാമെന്ന് പറഞ്ഞ ട്രംപ്, പിന്നീട് അത് അത്ര സൗഹൃദപരമായിരിക്കില്ലെന്നും മാറ്റിപ്പറഞ്ഞു. ഹവാനയിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള കടുത്ത നടപടികളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.