തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം സൈബർ ഇടങ്ങളിലെ നിയമലംഘനങ്ങൾ തടയാൻ കർശന നിരീക്ഷണവുമായി പോലീസ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്തു.
സൈബർ ആസ്ഥാനത്തും വിവിധ പോലീസ് സ്റ്റേഷനുകളിലുമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 299 വിവാദ പോസ്റ്റുകൾ കണ്ടെത്തി. ഇതിൽ 267 എണ്ണവും സൈബർ ഓപ്പറേഷൻസ് വിഭാഗം ഇടപെട്ട് നീക്കം ചെയ്തു. 108 അംഗങ്ങളുള്ള പ്രത്യേക സംഘമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുന്നത്.
അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ 16 അംഗങ്ങളുള്ള അത്യാധുനിക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സൈബർ ഓപ്പറേഷൻസ് എഡിജിപിക്കാണ് മുഴുവൻ നിരീക്ഷണത്തിന്റെയും മേൽനോട്ട ചുമതല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.