തിരുവനന്തപുരം: 15 വർഷംകഴിഞ്ഞ സർക്കാർവാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നിബന്ധന മറികടക്കാൻ സർക്കാർവാഹനങ്ങളുടെ രജിസ്ട്രേഷനിൽ മാറ്റംവരുത്താൻ മോട്ടോർ വാഹനവകുപ്പ്.
കാലാവധികഴിയുന്ന സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ 'വാഹൻ' സോഫ്റ്റ്വേർ റദ്ദാക്കാറുണ്ട്. ഇതൊഴിവാക്കാൻ സോഫ്റ്റ്വേറിൽ 'സർക്കാർ വക' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാറ്റി 'മറ്റുവിഭാഗം' (അദേഴ്സ്) എന്നാക്കാനാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശം.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്വീകരിച്ച വാഹന പൊളിക്കൽ നയത്തിന്റെ ആദ്യഘട്ടമായിട്ടാണ് 15 വർഷം കഴിഞ്ഞ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
കെ.എസ്.ആർ.ടി.സി. ഇങ്ങനെ ആയിരത്തിലധികം ബസുകൾ ഓടിക്കുന്നുണ്ട്. രണ്ടുവർഷത്തിലേറെയായി ഉപയോഗിക്കാത്ത മിക്ക വാഹനങ്ങളും നാശോന്മുഖമാണ്. നന്നാക്കിയെടുക്കുക ഭാരിച്ച ചെലവാണ്. അറ്റകുറ്റപ്പണിക്കുള്ള തുക നിശ്ചയിച്ച് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും. പഴയ വാഹനങ്ങൾ ഉപേക്ഷിച്ചതിനുള്ള കേന്ദ്രസർക്കാർ സഹായധനമായി 100 കോടി രൂപ സംസ്ഥാനം വാങ്ങിയിരുന്നു. ഇതിനുശേഷമാണ് പഴയവാഹനങ്ങൾ വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.