കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷം കേരളത്തിൽനിന്നുള്ള കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുന്നു. നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ നിന്നും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ ഭാഗികമായും ഖത്തറും യുഎഇയും പൂർണമായും കയറ്റുമതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കാർഗോ ദോഹ വഴിയാണ് ഖത്തർ എയർവേയ്സ് കൊണ്ടുപോകുന്നത്. യുഎഇ വഴിയാണ് എമിറേറ്റ്‌സ് കൊണ്ടുപോകുന്നത്. ഉൽപന്നങ്ങൾ നിലവിൽ കയറ്റുമതി ചെയ്യേണ്ടെന്ന് ഖത്തർ എയർവേയ്സ് അടക്കമുള്ളവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് ഭാഗികമായി കയറ്റുമതി ചെയ്യുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഘർഷം വർധിച്ചാൽ കയറ്റുമതി പൂർണമായും നിർത്തിവയ്ക്കേണ്ടി വരും. കഴിഞ്ഞ 2 ദിവസമായി ഏകദേശം 20 കൺസൈൻമെന്റുകൾ (ചരക്കുകൾ) തടഞ്ഞുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്.
ഏകദേശം 20 ടണ്ണോളം സാധനങ്ങൾ ഇതിലുണ്ട്. ആഗോളതലത്തിലെ സംഘർഷങ്ങൾ എല്ലാ രാജ്യങ്ങൾക്കും ദോഷം വരുത്തുകയാണെന്നും ആഗോള വാണിജ്യം, ഊർജ വിപണികൾ, വിതരണ ശൃംഖലകൾ എന്നിവ പ്രതിസന്ധിയിലായെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം അധികൃതർ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.