പേർഷ്യൻ ഗൾഫിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കൻ കപ്പലടക്കം രണ്ട് കൂറ്റൻ ചരക്കുകപ്പലുകൾ ഇറാൻ തകർത്തു. അത്യാധുനിക അന്തർവാഹിനി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഈ മിന്നലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
എന്നാൽ മരിച്ചയാളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളോ കൂടുതൽ സ്ഥിരീകരണമോ ഇതുവരെ ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കം പൂർണ്ണമായും തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി നീങ്ങുന്ന കപ്പലുകൾക്ക് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വിവിധ രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിച്ചത്. ണ്ടി വരുന്നുണ്ട്.
തായ്‌ലൻഡ്, ജപ്പാൻ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണയും മറ്റ് അവശ്യസാധനങ്ങളുമായി പോയ കപ്പലുകൾ ഇതിനോടകം തന്നെ കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ നാവികസേന കടലിൽ ശക്തമായ സുരക്ഷാ വലയം തീർത്തെങ്കിലും ഇറാന്റെ ഡ്രോൺ സാങ്കേതികവിദ്യയെ പ്രതിരോധിക്കുന്നതിൽ അവർക്ക് വലിയ വെല്ലുവിളികൾ നേരിടേ
ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ നീക്കങ്ങൾ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. സുരക്ഷാ ഭീഷണിയെത്തുടർന്ന് ചരക്കുനീക്കം മന്ദഗതിയിലായതോടെ ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നത് വരും ദിവസങ്ങളിൽ ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സങ്കീർണ്ണമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.