അസം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അസം കോൺഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി. മൂന്ന് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നപ്പോൾ രണ്ട് എംഎൽഎമാർ റൈജോർ ദളിലേക്കും ചേക്കേറി. ശശികാന്ത ദാസ്, ബസന്ത ദാസ്, കമലാക്ഷ ദേവ് പുർകയസ്ത എന്നിവരെ ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവരാണ് റൈജോർ ദളിൽ ചേർന്ന മറ്റ് പ്രമുഖർ.
സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി വരുന്നതിനിടെയുണ്ടായ ഈ കൂട്ടക്കൊഴിഞ്ഞുപോക്ക് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. എഐസിസി പുറത്തിറക്കിയ 42 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ പിസിസി പ്രസിഡന്റ് ഗൗരവ് ഗൊഗോയ്, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്.
യുവനേതാക്കൾക്കും വനിതാ നേതാക്കൾക്കും പട്ടികയിൽ പ്രാധാന്യം നൽകിയിട്ടുണ്ടെങ്കിലും, എംഎൽഎമാരുടെ പടിയിറക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.
കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ.
അഞ്ച് മുതൽ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. ബംഗാളിൽ സുരക്ഷാ കാരണങ്ങളാൽ ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയില്ലെന്നാണ് ഇസിഐയുടെ വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും ഈ എംഎൽഎമാരുടെ കൂറുമാറ്റം വഴിയൊരുക്കിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.