ഇറാൻ: ശ്രീലങ്കയിലെ ഗാലെ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി മുക്കിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഇറാൻ രംഗത്ത്. ഇതൊരു യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആരോപിച്ചു. മാർച്ച് 4-നായിരുന്നു ഈ ആക്രമണം നടന്നത്.
ഇന്ത്യൻ നാവികസേനയുടെ ക്ഷണപ്രകാരം സംയുക്ത നാവികാഭ്യാസത്തിനായി എത്തിയതായിരുന്നു ഐറിസ് ദേന. ഗാലെ തീരത്തുനിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ വെച്ച് അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലാണ് കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 180 ജീവനക്കാരിൽ 87 നാവികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം.
അമേരിക്കയുടെ നടപടി ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു. അപകടത്തിൽപ്പെട്ട നാവികരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക മനഃപൂർവ്വം തടസ്സപ്പെടുത്തിയെന്ന് ഇറാൻ ആരോപിക്കുന്നു. യുഎൻ പൊതുസഭയുടെ 3314-ാം പ്രമേയപ്രകാരം ഇതൊരു നഗ്നമായ കടന്നാക്രമണമാണെന്ന് ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷക് എന്നീ കപ്പലുകളും പി-8ഐ നിരീക്ഷണ വിമാനങ്ങളും അയച്ചിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇതോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി. കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.