കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം.മുകേഷ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കില്ലെന്നുറപ്പായി. എസ്.ജയമോഹനു വേണ്ടി സിപിഎം പ്രചാരണം ആരംഭിച്ചു. എസ്.ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിൽ ചുവരെഴുത്തുകളും ആരംഭിച്ചു. സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പാണ് ഈ നീക്കം.
സിപിഎം കൊല്ലം ജില്ലാ ആക്ടങ് സെക്രട്ടറികൂടിയാണ് ജയമോഹൻ. 2006 മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്ന ഇടമാണ് കൊല്ലം. 2021-ൽ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷിന് ജയിക്കാനായത്. 2072 വോട്ടിന്. അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണയാണ് കോൺഗ്രസിനായി രംഗത്തിറങ്ങിയത്.
2016-ൽ 17,611 ആയിരുന്നു മുകേഷിന്റെ ഭൂരിപക്ഷം. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലിടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടകൾ തകർക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ്. ഇത്തവണ കൊല്ലം മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമ സഭാമണ്ഡലം യു.ഡി.എഫിനൊപ്പംതന്നെയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.