ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ. സഞ്ജുവുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളും ടീമിലെത്തി. ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു മൂന്ന് അർധസെഞ്ചറികളുൾപ്പടെ 321 റൺസെടുത്ത് ടൂർണമെന്റിലെ താരമായിരുന്നു. അതിനു പിന്നാലെയാണ് ഐസിസി ടീമിലും സ്ഥാനം ലഭിച്ചത്.
എയ്ഡൻ മാർക്രം ക്യാപ്റ്റനായുള്ള ടീമിൽ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമാണു സഞ്ജു. അതേസമയം ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിച്ച ന്യൂസീലന്‍ഡ് ടീമിൽനിന്ന് ആരും പട്ടികയില്‍ ഇല്ല. പാക്കിസ്ഥാന്റെ സഹിബ്സദ ഫർഹാനാണ് സഞ്ജുവിനൊപ്പം ഐസിസി ടീമിലെ ഓപ്പണര്‍. ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു, വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ 97 റണ്‍സെടുത്തു പുറത്താകാതെനിന്നതോടെയാണ് ലോകകപ്പിൽ ഗംഭീര തിരിച്ചുവരവ് നടത്തിയത്.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയും 89 റൺസ് വീതം നേടി പുറത്തായി. ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ 80ന് മുകളിൽ സ്കോർ കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. അതേസമയം ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ടീമിൽ ഇടം ലഭിച്ചില്ല.
ഐസിസിയുടെ ടീം ഓഫ് ദ് ടൂർണമെന്റ്– സഹിബ്സദ ഫർഹാൻ (പാക്കിസ്ഥാൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ, ദക്ഷിണാഫ്രിക്ക), ഹാർദിക് പാണ്ഡ്യ, വിൽ ജാക്സ് (ഇംഗ്ലണ്ട്), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), ജസ്പ്രീത് ബുമ്ര, ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക), ആദിൽ റഷീദ് (ഇംഗ്ലണ്ട്), ബ്ലെസിങ് മുസരബനി (സിംബാബ്‍വെ), ഷാഡ്‌ലി വാൻ ഷാക്‌വിക് (യുഎസ്).








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.