തൃശ്ശൂർ: സംസ്ഥാനത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പല ശാഖകളിലും ഒന്നുരണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്.
ലഭ്യമായ ഇന്ധനം ലാഭിക്കുന്നതിനായി മെനുവിൽ വിപുലമായ മാറ്റങ്ങൾ വരുത്താൻ കോഫി ഹൗസ് മാനേജ്‌മെന്റ് നിർബന്ധിതരായിരിക്കുകയാണ്. ഉച്ചയ്ക്ക് ഊണ് ലഭിക്കില്ലെങ്കിലും ബിരിയാണി ലഭ്യമാകും. ദോശ, നെയ്‌റോസ്റ്റ് തുടങ്ങിയവ മെനുവിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ചായയും കാപ്പിയും നൽകില്ല. കട്‌ലറ്റ്, വട തുടങ്ങിയ വിഭവങ്ങൾ നിലവിൽ ലഭ്യമാണ്.
പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ വിറക് അടുപ്പുകൾ ഉപയോഗിച്ച് പുറത്തുനിന്ന് ഭക്ഷണം തയ്യാറാക്കി എത്തിക്കാനും തമിഴ്‌നാട്ടിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനും കോഫി ഹൗസ് അധികൃതർ ശ്രമിക്കുന്നുണ്ട്. 45 ശാഖകളിലായി പ്രതിമാസം അയ്യായിരത്തോളം സിലിണ്ടറുകളാണ് ഇവർക്ക് ആവശ്യമായി വരുന്നത്.
സാധാരണക്കാരുടെ ആശ്രയമായ ഇടത്തരം ചായക്കടകളെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. പാചകവാതകം ലാഭിക്കാൻ ലൈവ് ആയി ചായ അടിക്കുന്നത് നിർത്തി, മുൻകൂട്ടി ഉണ്ടാക്കിയ ചായ കെറ്റിലുകളിൽ നൽകുകയാണ് പലരും ചെയ്യുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.