മൂന്നാർ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എം.എം. മണി എംഎൽഎ. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോയെന്നും തങ്ങളെ ഒക്കെ എന്തിനാണ് വിളിച്ചുവരുത്തിയതെന്നും താനും എ. രാജ എംഎൽഎയും പോരായിരുന്നോ ഉദ്ഘാടനം ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു.
ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യ വിത്ത് ഫാമിന്റെ ഉദ്ഘാടനത്തിന് മന്ത്രി നേരിട്ടെത്താത്തതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.
‘ഞാൻ ഇങ്ങനെ പറഞ്ഞെന്ന് പറഞ്ഞേക്ക്.. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ.തിരുവന്തപുരത്ത് കിടന്ന് ഉണ്ടാക്കാന് അയാൾ, മെനക്കെടാൻ ഞങ്ങൾ... മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് വിളിക്കരുത്.
എന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ വല്ലോം പറയും.. ഈ സദസ്സായോണ്ട് പറയുന്നില്ല’. എംഎൽഎ പറഞ്ഞു.
എംഎം മണിയുടെ വിമർശനത്തെ കൈയ്യടിച്ച് സദസ്സ് സ്വീകരിച്ചു. മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിക്കുന്നുവെന്ന് വ്യക്തമാക്കി പ്രസംഗിക്കാതെ എംഎം മണി വേദി വിട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.