കണ്ണൂർ: കേരളത്തിൽനിന്ന് നേരിട്ട് രാമേശ്വരത്തേക്കുള്ള മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസിന് കേരളത്തിൽ അഞ്ച് സ്റ്റോപ്പുകൾ മാത്രം.
നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നീ അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, തിരൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. റെയിൽവേ മന്ത്രിക്ക് കത്തയച്ചു.
മംഗളൂരു- രാമേശ്വരം (ശനിയാഴ്ച) രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. രാമേശ്വരം- മംഗളൂരു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിലെത്തും. കേരളത്തിലെ അഞ്ച് സ്റ്റോപ്പുകൾക്കൊപ്പം പളനി, ഡിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ നിർത്തും.
പഴനി, മധുര, രാമനാഥപുരം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് ഈ ട്രെയിൻ ഏറെ സഹായകമാകും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ-രാമേശ്വരം എക്സ്‌പ്രസാണ് രാമേശ്വരത്ത് പോകാൻ മലബാറുകാർ ആശ്രയിച്ചിരുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.