തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വൈകുന്നതിനെതിരെ ഓൾ കേരള എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിലേക്ക് മുഖത്ത് കരി തേച്ച് നടത്തിയ മാർച്ചോടെ പ്രതിഷേധം ശക്തമായി.
സെക്രട്ടറിയേറ്റിന് മുന്നിൽ ഏഴു ദിവസമായി റിലേ സത്യഗ്രഹം നടത്തുന്ന ഉദ്യോഗാർത്ഥികൾ, എട്ടു ജില്ലകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും നിയമനം നൽകാത്തതിനാലും അഡ്വൈസ് കിട്ടി ഏഴു മാസമായിട്ടും തുടർനടപടികൾ ഉണ്ടാകാത്തതിനാലുമാണ് സമരം തുടരുന്നത്.
കഴിഞ്ഞ ലിസ്റ്റിൽ പുറത്തുനിൽക്കുന്ന എട്ടുപേർക്ക് നിയമനം ലഭിക്കാതെ പുതിയ ലിസ്റ്റിലുള്ളവർക്കും ജോലി ലഭിക്കില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അവർ ആരോപിക്കുന്നു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, ഡിവിഷൻ ഫാൾ വരുന്ന സ്കൂളുകളിൽ നിശ്ചിത അധ്യാപക-വിദ്യാർത്ഥി അനുപാതം ഏർപ്പെടുത്തുക, റാങ്ക് പട്ടികയിലുള്ളവരെ അർധസർക്കാർ സ്കൂളുകളിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരാഹാരമിരുന്ന പാലക്കാട് സ്വദേശി അശ്വതിയെ ആശുപത്രിയിലേക്ക് മാറ്റി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.