ആലപ്പുഴ: യാതൊരു മുന്നറിയിപ്പും നൽകാതെ ഇന്നലെ ഉച്ച മുതൽ വൈകിട്ടുവരെ മട്ടാഞ്ചേരി പാലത്തിൽ വാഹനഗതാഗതം നിരോധിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. എഎസ് തോടിന്റെ പടിഞ്ഞാറേ കരയിൽ കൊമ്മാടി–മട്ടാഞ്ചേരി റോഡ് ടാർ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണു പാലത്തിൽ ഗതാഗതം നിരോധിച്ചത്.
മട്ടാഞ്ചേരി പാലം ടാർ ചെയ്യാൻ വേണ്ടി വാഹനങ്ങളെ കയറ്റാതെ തടഞ്ഞു. മുന്നറിയിപ്പില്ലാതെയുള്ള നടപടി യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ മുള വച്ചുകെട്ടിയും വീപ്പകൾ നിരത്തിയും ഗതാഗതം നിരോധിക്കുകയായിരുന്നു. ചേർത്തല, ബീച്ച്, പുന്നമട, മുല്ലയ്ക്കൽ, വഴിച്ചേരി, മണ്ണഞ്ചേരി, ചാത്തനാട് ഭാഗങ്ങളിലേക്കു പോകേണ്ടവർ മട്ടാഞ്ചേരി പാലത്തിൽ എത്തിയപ്പോഴാണു കയറ്റിവിടാതെ റോഡ് നിർമാണ കമ്പനിയുടെ ജീവനക്കാർ തടഞ്ഞത്. മുന്നറിയിപ്പില്ലാതെ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്നു യാത്രക്കാർ പറഞ്ഞപ്പോൾ അറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു കമ്പനി ഉദ്യോഗസ്ഥരുടെ പ്രതികരണം.

റോഡിന്റെ ഉദ്ഘാടനം 3ന് നടത്തുമെന്നായിരുന്നു ഒടുവിൽ പ്രഖ്യാപനം. ഇതിനും മാറ്റം വരുത്തിയിട്ടുണ്ട്. എഎസ് തോടിന്റെ കിഴക്കേ കരയിലേക്ക് ഇറങ്ങാൻ കളപ്പുര, ആറാട്ടുവഴി പാലങ്ങളുടെ അനുബന്ധ റോഡുകളുടെ ടാറിങ് പൂർത്തിയായിട്ടില്ല. ആറാട്ടുവഴി പാലത്തിന്റെ കിഴക്കേ കരയിൽ അപകടനിലയിലുള്ള വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കണം. പടിഞ്ഞാറേ കരയിൽ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി പാലം വരെ പലയിടത്തും വഴിവിളക്കില്ല. റോഡിൽ മതിയായ സിഗ്നലുകളും സ്ഥാപിച്ചിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.