ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു ആവശ്യം എത്തി. പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്നതായിരുന്നു ആവശ്യം.
സോഷ്യൽ മീഡിയയിലൂടെയാണ് ഒരു ഇൻഫ്‌ളുവൻസർ ഈ ആവശ്യം ഉന്നയിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി മോദിയും രംഗത്ത് എത്തി.യുവരാജ് ദുവ എന്ന ഇൻഫ്‌ളുവൻസറാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പിതാവിൻറെ പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചത്. ''തന്റെ അച്ഛൻ മോദിയുടെ ഒരു ആരാധകനാണ്.
മോദി പറഞ്ഞാൽ അച്ഛൻ അത് കേൾക്കും. ആ നിർദേശം അദ്ദേഹം സ്വീകരിക്കുകയും ചെയ്യും. അങ്ങനെ ചെയ്താൽ തന്റെ പിതാവ് ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും പഞ്ചസാര ഉപേക്ഷിക്കുകയും ചെയ്യും '' എന്നാണ് യുവരാജ് പറയുന്നത്.
യുവരാജിന്റെ റീൽ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് നരേന്ദ്രമോദി ഇതിന് മറുപടി നൽകിയത്. 'യുവരാജിന്റെ അഭ്യർഥന പ്രകാരം ഞാൻ അദ്ദേഹത്തിന്റെ പിതാവിനോട് (ഒപ്പം മറ്റുള്ള എല്ലാവരോടും) പഞ്ചസാര കഴിക്കുന്നത് കുറയ്ക്കാൻ ആവശ്യപ്പെടുന്നു. ആരോഗ്യകരമായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ.' എന്നായിരുന്നു മോദിയുടെ മറുപടി.
തുടർന്ന്, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയും മോദി വിശദീകരിച്ചു. 'ആരോഗ്യകരമായ ഭക്ഷണം നന്നായി കഴിക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം വിവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അമിതവണ്ണം ഉണ്ടാകാനും അത് കാരണമാകും. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവാന്മാരായി ഇരിക്കാൻ അതൊരു മികച്ച മാർഗമാണ്.' -മോദി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.