ആലപ്പുഴ: സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവ് ജി സുധാകരന് ഭാവി നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഇന്ന് നടക്കും.
സുധാകരന്റെ വസതിയില്‍ രാവിലെ 11 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്സുധാകരനെ അനുനയിപ്പിക്കാന്‍ ഇന്നലെ രാത്രിയും സിപിഎം നേതൃത്വം ശ്രമം നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നശേഷം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ സുധാകരനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എന്നാല്‍ സുധാകരന് തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് സൂചന. അതേസമയം ജില്ലാ സെക്രട്ടറി ആര് നാസര്‍, എംഎല്‍എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജന് എന്നിവര്‍ സുധാകരനെ കാണാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കൊപ്പം പോയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സുധാകരനെ ഫോണില്‍ വിളിച്ചതായാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.