ഇന്ത്യൻ വിദ്യാർത്ഥികർ ഇത്ര ദരിദ്രർ ആണോ ? ചിത്രം പങ്കിട്ട് കളിയാക്കി ചില വർണ്ണവിവേചന (റേസിസം) ഐറിഷ് ജനത, ആരാണ് ഉത്തരവാദി പണം തിന്നു വീർത്ത ഇന്ത്യക്കാരായ ഏജന്റ് മാരോ ?
ഫെബ്രുവരി 21-ന്, ഗാൽവേ സർവകലാശാലയിലെ ഭക്ഷ്യ ബാങ്ക് ഭക്ഷണക്ഷാമം കാരണം ആഴ്ചയിൽ നൂറുകണക്കിന് വിദ്യാർത്ഥികളെ തിരിച്ചയക്കാൻ നിർബന്ധിതരാകുന്നതിനെക്കുറിച്ച് ഐറിഷ് ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തോടൊപ്പം ഒരു ഫോട്ടോയും ഉണ്ടായിരുന്നു, അത് പിന്നീട് ഓൺലൈനിൽ ഒരു വിവാദത്തിന് കാരണമായി. ' അയർലണ്ടിലെ പ്രമുഖ പത്രമായ ഐറിഷ് ടൈംസ് ആണ് ഇത് ലേഖനത്തിൽ കൊടുത്തത്.
എന്നാൽ ഐറിഷ് സർവകലാശാലയിലെ ഫുഡ് ബാങ്കിലെ ക്യൂവിൽ നിൽക്കുന്ന ദേശി വിദ്യാർത്ഥികളുടെ ചിത്രം ഇപ്പോൾ ഐറിഷ് (ചില വർണ്ണവിവേചനക്കാർ ) ജനതയുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമാകുന്നു: 'ആരാണ് അവർക്ക് വിസ നൽകുന്നത്? റേസിസം മനസ്സിൽ സൂക്ഷിക്കുന്ന സോഷ്യൽ പോസ്റ്റുകൾ ചോദിക്കുന്നു.
എന്താണ് ഫുഡ് ബാങ്ക് ?
ഗാൽവേ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗാൽവേ സർവകലാശാല, അയർലണ്ടിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സർവകലാശാലകളിൽ ഒന്നാണ്. അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇവിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു വലിയ സമൂഹമുണ്ട്, കൂടുതലും ബിരുദാനന്തര ബിരുദം നേടുന്നവരാണ്. ഭക്ഷണത്തിന്റെ അപര്യാപ്തത കാരണം വിദ്യാർത്ഥികൾ നടത്തുന്ന ഒരു ഭക്ഷ്യ ബാങ്ക് എല്ലാ ആഴ്ചയും നൂറുകണക്കിന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഐറിഷ് ടൈംസ് ലേഖനം പറയുന്നു. ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ ഭക്ഷ്യ ബാങ്കിന് ഇപ്പോൾ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്.
എന്നാൽ അയർലണ്ടിൽ പിന്നാക്കം നിൽക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി നൽകുന്ന ആനുകൂല്യങ്ങൾ വിദേശ വിദ്യാർത്ഥികൾ, ഒരുപക്ഷേ ഉന്നത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ, എന്തുകൊണ്ട് പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള ഒരു ചൂടേറിയ ചർച്ചയ്ക്ക് ഈ ചിത്രം തുടക്കമിട്ടു.
"ഗാൽവേ യൂണിവേഴ്സിറ്റി ഫുഡ് ബാങ്കിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നതിനെക്കുറിച്ച് ഐറിഷ് ടൈംസ് ഇന്നലെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അവരിൽ 90%-ത്തിലധികം പേരും വിദ്യാർത്ഥി വിസയിലുള്ള ഇന്ത്യൻ പൗരന്മാരായിരുന്നു. സ്വയം പോറ്റാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യക്കാർ എന്തിനാണ് അയർലണ്ടിൽ, അതോ പണം ലാഭിക്കാനുള്ള ഒരു തട്ടിപ്പാണോ അത്," എക്‌സിലെ ഒരു പോസ്റ്റ് പരിഹസിച്ചു .
എന്താണ് കാരണം?
ചിത്രത്തിൽ വിദ്യാർത്ഥികൾ ഫുഡ് ബാങ്കിൽ വരിവരിയായി നിൽക്കുന്നതായി കാണിച്ചു, പക്ഷേ ക്യൂവിൽ ഭൂരിഭാഗവും ദേശി (ഇന്ത്യൻ) വിദ്യാർത്ഥികളാണെന്ന് തോന്നി.
അയർലണ്ടിലെ കൗണ്ടി ഗാൽവേ സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികൾ പ്രതിസന്ധിക്കിടയിൽ ഭക്ഷ്യ ബാങ്ക് വിഭവങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഭക്ഷ്യ ബാങ്കിൽ ഭക്ഷണം തീർന്നുപോയതിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉത്തരവാദികളെന്ന് സൂചിപ്പിക്കുന്ന ഒന്നും ഐറിഷ് ടൈംസ് ലേഖനത്തിൽ പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് ക്യൂവിൽ ഉണ്ടായിരുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല, പക്ഷേ അത് ഇന്റർനെറ്റ് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുന്നത് തടഞ്ഞില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു, ഇന്ത്യൻ വിദ്യാർത്ഥികൾ സിസ്റ്റത്തിൽ തട്ടിപ്പ് നടത്തിയെന്ന് വർണ്ണവിവേചനം മനസ്സിൽ സൂക്ഷിക്കുന്ന പല ഐറിഷുകാരും സോഷ്യൽ മീഡിയയിൽ ആരോപിച്ചിരുന്നു. റേസിസം മനസ്സിൽ സൂക്ഷിക്കുന്ന ഇന്ത്യൻ സമൂഹത്തെ എന്നും അടച്ച് ആക്ഷേപിക്കുന്ന പോസ്റ്റുകൾ മാത്രമാണ് ഈ കൂട്ടരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ.കൂടാതെ കുടിയേറ്റക്കാർക്ക് എതിരെ ഉള്ള വിവേചനം ഇപ്പോഴും ഇത് ഇപ്പോഴും കത്തി നിൽക്കേണ്ടത് മിക്ക രാഷ്ട്രീയക്കാരുടെയും രഹസ്യമായ അജണ്ടയാണ്. അതിനാൽ അവർ ഇതിന് എതിരെ ഒരിക്കലും പ്രതികരിക്കാറില്ല.
ഒരു പരിധിവരെ ഇന്ത്യയിൽ ഓഫീസ് ഇട്ട് റിക്രൂട്ട് മോഹന വാഗ്‌ദാനങ്ങൾ, മാതാപിതാക്കൾക്കും മക്കൾക്കും നൽകി ഇവിടെ എത്തിയ്ക്കുന്ന പണം വാരിത്തിന്നു വീർത്ത റിക്രൂട്ട്മെന്റ്കാരും ഉത്തരവാദികളാണ്. എങ്ങനെ എങ്കിലും അയർലണ്ടിൽ എത്തിയ്ക്കും എന്നാൽ അതിനു ശേഷം "നോ സർവിസ്" പിന്നീട് എങ്ങനെ അവർ ജീവിക്കുന്നുവെന്ന് ആർക്കും അറിയില്ല.
ഇന്ത്യൻ വിദ്ധാർത്ഥികൾ ദരിദ്രർ അല്ല അവർ അയർലണ്ടിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കാളും 3മൂന്നിരട്ടി ഫീസ് കൊടുത്ത് എത്തുന്നവർ ആണ് എന്ന് മിക്കവാറുമുള്ള അയർലണ്ടിലെ ജനതയ്ക്ക് അറിയില്ല. അത് ഒട്ടു പറയാൻ കൊണ്ടുവരുന്ന ഡിപ്പാർട്ട്മെന്റ് ഒട്ടും മെനക്കെടാറുമില്ല. അവരെ ഇവിടെ എത്തിച്ചു കഷ്ടപ്പെടുത്തുന്നു. അത്രതന്നെ.
അപ്പോൾ കുട്ടികൾ പണം ലഭിയ്ക്കാൻ ഇന്ത്യക്കാർ നടത്തുന്ന ഷോപ്പുകളിലും വീടുകളിലും കിട്ടുന്ന കാശിനു അടിമപ്പണി എടുക്കുന്നു. കുട്ടികളെ നോക്കുന്നു. കിട്ടിയ ഭക്ഷണം കഴിക്കുന്നു, അപ്പോൾ നാട്ടിലെ ലോൺ അടയ്ക്കാൻ എവിടെ ലാഭിയ്ക്കും ? ഇങ്ങനെ പലയിടത്തും കിട്ടുന്ന ഫ്രീ ഫുഡ് അല്ലെങ്കിൽ മറ്റു പലതും ചെയ്യേണ്ടി വരും. ഇവിടെ എത്തിച്ച ശേഷം ക്യാമ്പയിൻ നടത്തി എത്തിച്ച ഐറിഷ് ഗവർമെന്റും തിരിഞ്ഞു നോക്കില്ല, പരാതിപറഞ്ഞാൽ ഐറിഷ് സമൂഹമോ ഐറിഷ് അതോറിറ്റിയോ ഇന്ത്യൻ എംബസിയോ നോക്കില്ല.
വിദ്യാർഥികൾ പേടിച്ചു ഇതൊന്നും പുറത്തു പറയാറില്ല. പരാതി പറയുന്നവരെ മാത്രം പലരീതിയിൽ ഒതുക്കും. അതിന് ചില ഐറിഷ് രാഷ്ട്രീയക്കാരുടെ വാലുനക്കികളായി മാറും മിക്ക ഏജന്റ്മാരും പിന്നെ പേടിക്കേണ്ട എന്നതാണ് അവരുടെ ധാരണ. അതിനാൽ പരാതി ഇല്ലാതെ കേസിന് പ്രസക്തിയില്ല. അപ്പോൾ അവർ സമൂഹത്തിൽ ഇങ്ങനെ പരിഹാസരായി തുടരും ചിലർ ഗതികേട് ഓർത്തു കടും കൈ ചെയ്യും മറ്റുചിലർ മടങ്ങും ചിലർ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ടു മുന്നേറും അത് തന്നെ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.