യുകെ ; ബ്രിട്ടനിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടത്തിനൊരുങ്ങി മലയാളി വനിത.
ലണ്ടനിലെ ക്രോയ്‌ഡോൺ കൗൺസിലിലെ ‘നോർബറി പാർക്ക്’ വാർഡിൽ നിന്ന് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് ഹണി പ്രേംലാൽ ജനവിധി തേടുന്നത്. ലേബർ പാർട്ടിയുടെ ശക്തമായ കുത്തക സീറ്റിൽ മലയാളി കരുത്തിലൂടെ വിള്ളൽ വീഴ്ത്താനാണ് ഹണിയുടെ നീക്കം.രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി മികച്ച വിദ്യാഭ്യാസ യോഗ്യതകളുള്ള പ്രഫഷനൽ കൂടിയാണ് ഹണി പ്രേംലാൽ.കെമിസ്ട്രിയിൽ ബിരുദവും ബയോകെമിസ്ട്രിയിൽ മാസ്റ്റേഴ്സും നേടിയ ഹണി ലീഡർഷിപ്പിൽ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ലോകപ്രശസ്തമായ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് പരിശീലനം നേടിയ ഹണി, ഇന്റർനാഷനൽ കോച്ചിങ് ഫെഡറേഷന്റെ അംഗീകൃത പരിശീലകയുമാണ്.യുകെയിലെ സോഷ്യൽ ഹൗസിങ് രംഗത്ത് പ്രവർത്തിക്കുന്ന ഏക മലയാളി എന്ന പ്രത്യേകതയും ഹണിക്കുണ്ട്. ഹൗസിങ് നിയമങ്ങളിലും പോളിസികളിലുമുള്ള ഇവരുടെ അഗാധമായ അറിവ് വോട്ടർമാർക്കിടയിൽ ഹണിക്ക് വലിയ സ്വീകാര്യത നൽകുന്നു.ലേബർ പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോർബറി പാർക്കിൽ വിജയിക്കുക എന്നത് ഹണിക്ക് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകദേശം 400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ലേബർ പാർട്ടി വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിക്ക് ഇവിടെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഈ വിടവ് നികത്തി അട്ടിമറി വിജയം നേടാനാണ് ആഫ്രിക്കൻ വംശജനായ ഡോൺ ചാൾസ് ലംബർട്ടൊപ്പമുള്ള ഹണിയുടെ പോരാട്ടം.നേരത്തെ ക്രോയ്‌ഡോൺ മേയറായിരുന്ന മഞ്ജു ശാഹുൽ ഹമീദ് ഉൾപ്പെടെയുള്ള മലയാളികൾ പ്രവർത്തിച്ചിട്ടുള്ള മണ്ണിൽ ഹണിയുടെ സ്ഥാനാർഥിത്വം വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ക്രോയ്‌ഡോൺ രാഷ്ട്രീയത്തിൽ വർഷങ്ങളായി സജീവമായ ഹണി, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന വ്യക്തിത്വമാണ്. ലേബർ പാർട്ടിയുടെ പാനൽ വോട്ടുകളെ മലയാളി സ്വാധീനം കൊണ്ട് മറികടക്കാൻ സാധിക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രതീക്ഷ. ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ മലയാളികളുടെ വളർച്ചയുടെ അടയാളമായാണ് ഹണി പ്രേംലാലിന്റെ ഈ സ്ഥാനാർഥിത്വത്തെ പ്രവാസി സമൂഹം വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാകുന്നതോടെ ലണ്ടനിലെ മലയാളി വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.