കോട്ടയം ;ആലപ്പുഴയിൽനിന്ന് ഇന്നലെ വൈകിട്ട് 5.15നു കോടിമതയിലേക്ക് പുറപ്പെട്ട ബോട്ടിന് ചുങ്കത്ത് മുപ്പത് പാലം കടക്കാനായില്ല.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലം ഇതോടെ ചലിക്കാതെയായി. രാത്രി 10 വരെ ശ്രമിച്ചിട്ടും ഈ ഭാഗത്തെ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. യാത്രക്കാരെ അവിടെ ഇറക്കി ഓട്ടോറിക്ഷയിൽ കോടിമതയിലേക്ക് എത്തിക്കുകയായിരുന്നു.
വൈദ്യുതി ഇല്ലെങ്കിൽ പുത്തൻ തോടിനു കുറുകെയുള്ള പൊക്കുപാലം പൊങ്ങില്ല. പിന്നെ വൈദ്യുതി വരുന്നതും കാത്ത് ബോട്ടിൽ ഇരിക്കുകയേ നിവൃത്തിയുള്ളു. പാലം വലിച്ചുപൊക്കുന്ന രീതിയും ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ പൊക്കണമെങ്കിൽ 16 പേരിൽ കുറയാതെ അംഗബലം വേണം. പിന്നീട് ഈ സംവിധാനം നിലച്ചു. വൈദ്യുതി ഉപയോഗിച്ച് മാത്രമായി പ്രവർത്തനം.
നഗരസഭയുടെ പരിധിയിൽ പുത്തൻ തോടിനു കുറുകെയാണ് പാലം. പുത്തൻ തോട്ടിലൂടെയാണ് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ്. പാലം ഉയർത്തിയാണു ബോട്ട് പോകുന്നത്. 15 വർഷം മുൻപ് 48 ലക്ഷം രൂപ മുടക്കി നഗരസഭ പണിത പാലമാണിത്. വൈദ്യുതി ഉപയോഗിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. എന്നാൽ തുടക്കം മുതൽ പാലം നാട്ടുകാർക്കും ബോട്ട് യാത്രക്കാർക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.