ക്വെറ്റ ;സ്ത്രീകളെ ചാവേർ (ഫിദായീൻ) ആക്രമണകാരികളായി ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ).
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ സർക്കാരിനെ യുവതി പരിഹസിക്കുന്നതും വിഡിയോയിലുണ്ട്.പാക്കിസ്ഥാന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ നേരിടാൻ ശേഷിയില്ല. അവർക്ക് ഭയമാണ്. ബലൂച് സ്ത്രീകളെ നേരിടുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഇന്ന് അവർക്ക് അറിയാം’ – എന്നാണ് യുവതി വിഡിയോയിൽ പാക്കിസ്ഥാനെ പരിഹസിക്കുന്നത്.കയ്യിൽ വലിയ തോക്കുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ പുരുഷന്മാരോട് സംസാരിക്കുന്ന യുവതിയാണ് വിഡിയോയിലുള്ളത്.വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ചയും തുടരുന്ന പാക്കിസ്ഥാനിലെ പ്രവിശ്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. 17 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു.ഇതിന് മറുപടിയായി 140 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ പാക്കിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ട പോരാട്ടത്തിൽ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ഞായറാഴ്ച പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.