പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിൻ്റെ രണ്ടാം റീച്ച് നിർ മ്മാണത്തിനു വേണ്ടി സ്ഥലമെറ്റെടുക്കാൻ ആദ്യ ഗഡുവായി കിഫ്‌ബി വഴി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു.
ഇന്ന് നടന്ന കിഫ്‌ബിയുടെ ഗവേണിoങ് ബോഡി മീറ്റിംഗിലാണ് പദ്ധതി അംഗീകരിച്ചു തുക അനുവദിച്ചത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേരള പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈൻ വിങ് തയാറാക്കി നിർമ്മാണം നടത്തുന്ന ഏജൻസി ആയ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.രണ്ടാം ഘട്ട റിംങ് റോഡിൻ്റെകളരിയമ്മാക്കൽ പാലം വരെയുള്ള 2.115 കിലോമീറ്ററിൽ 1.940 കിലോമീറ്റർ ആണ് റോഡ് ഫണ്ട് ബോർഡ് മുഖേന നിർമാണം നടത്തുക. അവശേഷിക്കുന്ന കളരിയമ്മാക്കൽ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്തു വിഭാഗം 13 കോടി മുതൽമുടക്കിൽ നിർമ്മിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിർദ്ദിഷ്ട റോഡിന്റെ ആകെയുള്ള വീതി 12.00 മീറ്ററും , അതിൽ 7 മീറ്റർ കാരിയേജ് വേയും , 1.00 മീറ്റർ പേവിംഗ് ഷോൾഡറും 1.50 മീറ്റർ ഫുട്പാത്ത് കം ഡ്രെയിനും ആണ് . ഇരുവശത്തും മൂടിയ ഡ്രെയിനുകൾ ആണ് നൽകിയിരിക്കുന്നത് . അധികം മണ്ണ് നീക്കുന്നതും കൽക്കെട്ടും കുറക്കുവാൻ രണ്ടു മേല്പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുമതി ലഭ്യമാക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയനുമായും, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും, കിഫബിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ എം അബ്രാഹവും ആയി പലവട്ടം ചർച്ചകൾ നടത്തിയതായും പദ്ധതിയുടെ പൂർത്തീകരണത്തോടുകൂടി പാലായിലെ റോഡ് ഗതാഗതം കൂടുതൽ സുഗമമാകുമെന്നും ജോസ്.കെ.മാണി എം പി സൂചിപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.