ഷാർജ; മണൽപ്പരപ്പിൽ വിയർപ്പൊഴുക്കി ജീവിതം പച്ചപിടിപ്പിക്കാനിറങ്ങിയ തൃശൂർ അരിമ്പൂർ സ്വദേശിനി ബിന്ദുവിന് ഒടുവിൽ ആശ്വാസതീരം.
ഏജന്റിന്റെ ചതിക്കുഴിയിലും നിയമക്കുരുക്കിലും അകപ്പെട്ട് ഷാർജയിലെ ജയിൽ അറയ്ക്കുള്ളിലായ ഈ വീട്ടമ്മയ്ക്ക്, അധികൃതരുടെ കരുണയും സുമനസ്സുകളുടെ ഇടപെടലും തുണയായതോടെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായി.ലക്ഷങ്ങൾ കടംവാങ്ങി വീട്ടുജോലിക്കാരിയുടെ വീസയിലാണ് മികച്ച ജീവിതം സ്വപ്നം കണ്ട് ബിന്ദു ഷാർജയിലെത്തിയത്.എന്നാൽ രണ്ടു വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ വീസ പുതുക്കാനായി അറബിയും ഏജന്റും ചേർന്ന് ആവശ്യപ്പെട്ട 9,000 ദിർഹം (ഏകദേശം 2.20 ലക്ഷം രൂപ) നൽകാൻ കഴിയാതെ വന്നതോടെ ബിന്ദുവിന്റെ പ്രവാസം പ്രതിസന്ധിയിലായി.മതിയായ രേഖകളില്ലാതെ ജോലി തുടർന്നെങ്കിലും തൊഴിലുടമ എമിഗ്രേഷനിൽ നൽകിയ ‘ഒളിച്ചോടി (absconding)’ എന്ന പരാതി ബിന്ദുവിനെ നിയമത്തിന് മുന്നിൽ പിടികിട്ടാപ്പുള്ളിയാക്കി.ഒരുദിവസം വൈകിട്ട് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോഴാണ് ബിന്ദു ഷാർജ പൊലീസിന്റെ പിടിയിലായത്.
വിദേശത്തെ അപ്രതീക്ഷിത ജയിൽവാസം ബിന്ദുവിനെയും നാട്ടിലെ കുടുംബത്തെയും ഒരുപോലെ തളർത്തി. ബിന്ദുവിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ട മുരളി പെരുനെല്ലി എംഎൽഎ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു.തുടർന്ന് യാബ് ലീഗൽ സർവീസസിന്റെ നേതൃത്വത്തിൽ ഷാർജ പൊലീസ് ജയിൽ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ദ്രുതഗതിയിലുള്ള നിയമനീക്കങ്ങൾ ഫലം കണ്ടു.കേവലം രണ്ടു ദിവസത്തിനുള്ളിൽ ഔട്ട്പാസ് ഉൾപ്പെടെയുള്ള രേഖകൾ സജ്ജമാക്കി. ഒടുവിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബിന്ദു നാട്ടിലേക്ക് തിരിച്ചു.

.jpeg)







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.