ന്യൂഡൽഹി ;രാജ്യത്തു വ്യാജ പേവിഷവാക്സീൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സമ്മതിച്ചു.
ആന്റിറേബീസ് വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിലുൾപ്പെടെ വിവാദമായ പശ്ചാത്തലത്തിലാണു വിശദീകരണം. റേബീസ് വാക്സീനെതിരെ ആരോപണമുയർന്നതിനെത്തുടർന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ സംസ്ഥാനങ്ങളിലെ ലൈസൻസിങ് അതോറിറ്റിയുമായി ചേർന്ന് അന്വേഷണം നടത്തിയതായി ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു.വ്യാജ ആന്റിറേബീസ് മരുന്നു വിറ്റതിന് ഒരാള്‍ അറസ്റ്റിലായി. എന്നാൽ, അറസ്റ്റ് ഏതു സംസ്ഥാനത്താണെന്നു മന്ത്രി വ്യക്തമാക്കിയില്ല.അഭയറാബ്’ എന്ന ഇന്ത്യൻ നിർമിത ആന്റിറേബീസ് വാക്സീനെതിരെയാണ് ആരോപണമുയർന്നത്. ഇതിന്റെ വ്യാജപതിപ്പിനെക്കുറിച്ച് 2023ൽ ഓസ്ട്രേലിയയും മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യയിലായിരിക്കെ ഈ മരുന്നു കുത്തിവച്ച ഓസ്ട്രേലിയൻ പൗരന് പേവിഷബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു ജാഗ്രതാ നിർദേശം.സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഈ മരുന്ന് കേരളത്തിലുൾപ്പെടെ വിതരണം ചെയ്യുന്നുണ്ട്. ഡൽഹി, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയിടങ്ങളിൽ കഴിഞ്ഞ മാർച്ചിൽ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തിരുന്നു.
വാക്സീനുകൾ, ആന്റിമൈക്രോബിയലുകൾ, സൈക്കോട്രോപിക് വസ്തുക്കൾ തുടങ്ങി എല്ലാ മരുന്നുകളും പൂർണമായും ക്യുആർ സംവിധാനത്തിനു കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികൾ 2024ൽ തുടങ്ങിയതായും 75% മരുന്നുകളിലും ക്യുആർ നിലവിൽവന്നതായും മന്ത്രാലയം വ്യക്തമാക്കി








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.