കാസർകോട്: ജില്ലയിൽ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ പ്രതികളടക്കം 31 പേർ പിടിയിലായി.
മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും, വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസ് പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ഹൊസങ്കടിയിലെ ഹണിട്രാപ്പ് കേസ്
മഞ്ചേശ്വരം ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിന്റെയും പെൺസുഹൃത്തിന്റെയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക സ്വദേശി മൊലുദ്ദീൻ സമാൻ (33) ആണ് പിടിയിലായത്.
രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, ഇവരിൽ നിന്ന് 5,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. മഞ്ചേശ്വരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ. ഉമേഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പോക്‌സോ കേസ് പ്രതിയും വലയിൽ
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫ് (54) ആണ് അറസ്റ്റിലായ മറ്റൊരു പ്രധാനി. വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ.പി, എസ്.ഐ സഫ്‌വാൻ കെ.പി, എ.എസ്.ഐ ശിവൻ, ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
31 വാറണ്ട് പ്രതികൾ പിടിയിൽ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 31 വാറണ്ട് പ്രതികളെയാണ് ഒറ്റദിവസം കൊണ്ട് പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.