തിരുവനന്തപുരം: പ്രളയത്തിന്റെയും കോവിഡിന്റെയും അതിജീവന കാലത്ത് കേരളം ഉറ്റുനോക്കിയ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെക്കുറിച്ചും തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തകാലത്ത് ജനങ്ങളിൽ ആത്മവിശ്വാസം പകരാൻ എങ്ങനെ സാധിച്ചു എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, താൻ ജനങ്ങളോട് സംസാരിച്ചത് ഒരു കുടുംബാംഗത്തെപ്പോലെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രത്യേക കഴിവുകളുണ്ടെന്ന് വിശ്വസിക്കുന്നില്ല
താനൊരു സാധാരണക്കാരനാണെന്നും ഉയർന്ന ബൗദ്ധിക ശേഷിയോ അസാധാരണമായ കഴിവുകളോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"പല പ്രമുഖർക്കുമുള്ള വലിയ വിദ്യാഭ്യാസ യോഗ്യതയോ ബൗദ്ധിക ശേഷിയോ എനിക്കില്ല. എന്നാൽ പ്രായോഗികമായ കാര്യങ്ങൾക്കാണ് ഞാൻ എപ്പോഴും മുൻഗണന നൽകുന്നത്. ജനങ്ങളുടെ പ്രയാസങ്ങൾക്കൊപ്പം നിൽക്കുക എന്നത് എന്നും സ്വീകരിച്ചുപോരുന്ന നിലപാടാണ്. കോവിഡ് കാലത്ത് മൃഗങ്ങൾക്ക് ഭക്ഷണം നൽകണമെന്നും കൃഷി ഇറക്കണമെന്നും പറഞ്ഞപ്പോൾ ജനങ്ങൾ അത് ആവേശത്തോടെ ഏറ്റെടുത്തു. ആ പിന്തുണയാണ് കരുത്തായത്."
മക്കളെ തളർത്താൻ ശ്രമിച്ചു, പക്ഷേ തളർന്നില്ല
തന്റെ ദൗർബല്യം മക്കളാണെന്ന് കരുതി അവരെ ലക്ഷ്യം വെച്ച് ചില നീക്കങ്ങൾ നടന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയുണ്ടെന്ന് ഒരാൾ വന്ന് അറിയിച്ചപ്പോൾ, 'വരുന്നത് വഴിയിൽ കാണാം' എന്ന നിലപാടാണ് താൻ സ്വീകരിച്ചത്. തന്നെ തളർത്താൻ പലരും ശ്രമിച്ചുവെങ്കിലും പാർട്ടിയിലുള്ള ഉറച്ച വിശ്വാസമാണ് മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഹൃത്തിനെക്കുറിച്ചുള്ള പശ്ചാത്താപം
ജീവിതത്തിൽ പശ്ചാത്താപം തോന്നിയ ഒരു സംഭവത്തെക്കുറിച്ചും മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചു.
"വളരെ സമ്പന്നനും എന്നെ വലിയ കാര്യവുമായിരുന്ന ഒരു സുഹൃത്ത് മദ്യപാനത്തിന് അടിമയായത് വലിയ വിഷമമുണ്ടാക്കി. മദ്യപാനം നിർത്താൻ ഞാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കേട്ടില്ല. ഒടുവിൽ ഞാൻ ആ ബന്ധം ഉപേക്ഷിച്ചു. എന്നാൽ ഞാൻ അകന്നതോടെ അദ്ദേഹം കൂടുതൽ മദ്യപാനത്തിലേക്ക് വഴുതിവീണു. ആ ബന്ധം വിച്ഛേദിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്."
കേരളത്തിന്റെ അതിജീവന ചരിത്രവും വ്യക്തിജീവിതത്തിലെ വെല്ലുവിളികളും ചർച്ചയായ അഭിമുഖം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.