തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള നഴ്സിങ് ഉദ്യോഗാർഥികൾക്ക് ജർമനിയിൽ തൊഴിൽ ഉറപ്പാക്കുന്ന 'നോർക്ക ട്രിപ്പിൾ വിൻ കേരള' പദ്ധതിയുടെ എട്ടാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് അപേക്ഷ സ്വീകരിക്കുന്നത്. ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
യോഗ്യതകളും നിബന്ധനകളും:
- വിദ്യാഭ്യാസം: ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് (GNM).
- പ്രവൃത്തി പരിചയം: ബി.എസ്.സി / പോസ്റ്റ് ബേസിക് ബി.എസ്.സി കഴിഞ്ഞവർക്ക് ചുരുങ്ങിയത് ഒരു വർഷത്തെയും, ജനറൽ നഴ്സിങ് പാസ്സായവർക്ക് മൂന്ന് വർഷത്തെയും ക്ലിനിക്കൽ പ്രവൃത്തി പരിചയം നിർബന്ധമാണ്.
- തൊഴിൽ പശ്ചാത്തലം: അപേക്ഷകർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തിരിക്കണം. കരിയർ ഗ്യാപ്പ് ഒരു വർഷത്തിൽ അധികമാകാൻ പാടില്ല.
- പ്രായപരിധി: 2026 മെയ് 31-ന് 36 വയസ്സ് കവിയരുത്.
മുൻഗണനാ വിഭാഗങ്ങൾ:
ജിരിയാട്രിക്സ് (വയോജന പരിചരണം), ഐസിയു (ICU), ഇന്റർമീഡിയറ്റ് കെയർ യൂണിറ്റ് (IMC), ജനറൽ വാർഡ്, മെഡിക്കൽ/സർജിക്കൽ വാർഡുകൾ, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. എന്നാൽ എമർജൻസി വിഭാഗം, എൻ.ഐസിയു (NICU), പീഡിയാട്രിക്സ്, പി.ഐസിയു (PICU), സ്കൂൾ നഴ്സിങ് എന്നിവയിലുള്ള പരിചയം മാത്രമായി പരിഗണിക്കുന്നതല്ല.
ഭാഷാ പരിശീലനവും സാമ്പത്തിക ആനുകൂല്യങ്ങളും:
അപേക്ഷിക്കുന്ന സമയത്ത് ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ ബി വൺ (B1) ലെവൽ വരെ ജർമൻ ഭാഷാ പരിശീലനം നേടണം. നിശ്ചിത ശതമാനം മാർക്കോടെ ലെവലുകൾ പൂർത്തിയാക്കുന്നവർക്ക് കോഴ്സ് ഫീ തിരികെ നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രച്ചെലവുകൾ സൗജന്യമായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ള കേരളീയരായ ഉദ്യോഗാർഥികൾ നോർക്ക റൂട്ട്സിന്റെയോ (www.norkaroots.org) എൻ.ഐ.എഫ്.എൽ (www.nifl.in) വെബ്സൈറ്റുകളോ സന്ദർശിച്ച് 2026 ഫെബ്രുവരി 23-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
- ഫോൺ: 0471-2770577, 2770536, 2770540, 2770548.
- ടോൾ ഫ്രീ (ഇന്ത്യ): 1800 425 3939
- വിദേശത്തുനിന്നും: +91-8802 012 345 (മിസ്സ്ഡ് കോൾ സർവീസ്).



.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.