ജപ്പാൻ രാഷ്ട്രീയത്തിലെ ചരിത്രപരമായ വിജയത്തിലൂടെ പ്രധാനമന്ത്രി സനൈ തകൈച്ചി അധികാരം നിലനിർത്തിയത് ഏഷ്യൻ ജിയോപൊളിറ്റിക്സിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു.
വെറുമൊരു ഭരണമാറ്റത്തിനപ്പുറം, ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാനുള്ള ശക്തമായ നീക്കമായാണ് തകൈച്ചിയുടെ ഈ വൻവിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചൈനീസ് വിരുദ്ധ നിലപാടുകളിലും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഉറച്ചുനിൽക്കുന്ന തകൈച്ചിയുടെ വിജയം ഡൽഹിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തായ്‌വാൻ കടലിടുക്കിലായാലും എൽ.എ.സിയിലായാലും ചൈനയുടെ ആധിപത്യത്തിന് തടയിടാൻ ജപ്പാൻ ഇനി ഇന്ത്യയ്ക്കൊപ്പം മുൻനിരയിലുണ്ടാകുമെന്ന വ്യക്തമായ സൂചനയാണിത്.
ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നയിക്കുന്ന സഖ്യം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിർത്തിയത്. 465 അംഗങ്ങളുള്ള കീഴ്സഭയിൽ തകൈച്ചിയുടെ പാർട്ടി മാത്രം 316 സീറ്റുകൾ നേടി ചരിത്രം കുറിച്ചു. 1955-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണിത്. 1986-ൽ യാസുഹിരോ നകാസോണെ സ്ഥാപിച്ച 300 സീറ്റുകൾ എന്ന റെക്കോർഡാണ് ഇതോടെ തകർന്നത്. ഈ ചരിത്ര വിജയത്തിന് പിന്നാലെ, തന്റെ കർക്കശമായ വിദേശനയങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും നടപ്പിലാക്കാൻ താൻ സജ്ജമാണെന്ന് എൻ.എച്ച്.കെ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തകൈച്ചി വ്യക്തമാക്കി.
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനൈ തകൈച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭാരത-ജപ്പാൻ ആഗോള പങ്കാളിത്തം ലോക സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) കുറിച്ചു. തകൈച്ചിയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. ഒക്ടോബർ 2025-ൽ അധികാരമേറ്റ തകൈച്ചി, ചുരുങ്ങിയ കാലം കൊണ്ട് യുവാക്കൾക്കിടയിൽ വലിയ ജനപ്രീതിയാണ് നേടിയത്. ക്വാഡ് (QUAD) സഖ്യത്തിന് പുതിയ ദിശ നൽകാനും അമേരിക്കയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനും തകൈച്ചി മുൻഗണന നൽകുന്നത് ചൈനയെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.