പാക്കിസ്ഥാന് വെള്ളം നൽകില്ല...അന്തരാഷ്ട്ര ആർബി ട്രേഷൻ കോർട്ട് അംഗീകരിക്കുന്നില്ല - ഇന്ത്യ. എങ്കിൽ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് പാക്കിസ്ഥാൻ..
ഇന്ത്യ - പാക്കിസ്ഥാൻ സിന്ധു നദീജല സന്ധി (IWT) അഥവാ Indus Waters Treaty , ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പല അന്താരാഷ്ട്രവേദികളിലും ഈ വിഷയം ഇപ്പോൾ ഉന്നയിക്കുകയാണ്. അതിന്റെ ഫലമായി ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ പാക്കിസ്ഥാൻ ഫയൽ ചെയ്ത പെറ്റിഷനുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിനും കോടതിയിൽ വിശദീകരണം നൽകുന്നതിനും തങ്ങൾ ബാദ്ധ്യസ്ഥരല്ലെന്നും ഈ കോടതി തന്നെ നിയമവിരുദ്ധമാണെന്നും ഇന്ത്യ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. റദ്ദാക്കിയ കരാറിൽ വിശദീകരണം തേടാൻ ആർക്കും അധികാരമില്ലെന്നും അത്തരം ആവശ്യം തങ്ങൾ അംഗീകരി ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
കശ്മീരിലെ കിഷൻഗംഗ, രത്‌ലെ ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്ടുകളുടെ ഓപ്പറേഷനൽ റിക്കാർഡ് ഡാറ്റയാണ് അന്താരാഷ്ട്ര ട്രിബുണൽ ഇന്ത്യയോട് ആവശ്യപ്പെട്ടത്.
രണ്ടു ജലവൈദ്യുത പദ്ധതികളിലും ഇപ്പോൾ അധിക അളവിൽ വെള്ളം ഉപയോഗിക്കുന്നതുമൂലം പാക്കിസ്ഥാന്റെ പല മേഖലകളിലും ജലദൗര്‍ലഭ്യത അനുഭവപ്പെടുകയാണ്. 1960 ൽ നിലവിൽ വന്ന IWT കരാർ കഴിഞ്ഞ വർഷം ഉണ്ടായ പഹൽഗാം ഭീകര ആക്രമണത്തെ തുടർന്നാണ് ഇന്ത്യ റദ്ദാക്കിയത്.
ഇന്ത്യ ഈ നില തുടർന്നാൽ തങ്ങളുടെ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി അത് കണക്കാക്കുമെന്നും മുന്നറി യിപ്പില്ലാതെ തങ്ങൾ ഇന്ത്യക്കു യുദ്ധത്തിലൂടെ മറുപടി നൽകുമെന്നും പാക്കിസ്ഥാൻ പ്രതിനിധി ഇന്നലെ ഹേ ഗിൽ പറയുകയുണ്ടായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.