ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രധാന യുഎസ് യുദ്ധ നടപടികൾ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം നാടകീയമായ ഒരു സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ, ഇറാൻ വടക്കൻ ഇസ്രായേലിലേക്ക് ഡസൻ കണക്കിന് മിസൈലുകൾ വിക്ഷേപിച്ചു. ഇത് വ്യോമാക്രമണ സൈറണുകൾക്ക് കാരണമായി.
ഇസ്രയേലിനെതിരെ ഇറാൻ ശനിയാഴ്ച മിസൈൽ ആക്രമണം നടത്തി, രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. വടക്കൻ ഇസ്രായേലിലേക്ക് 30 മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി.
അവശ്യ സാധനങ്ങൾ കരുതാനും ജനലുകൾ ഇല്ലാത്ത മുറി തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്റൈൻ നിർദേശം നൽകി. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസെൽ തടഞ്ഞതായി വിവരമുണ്ട്. അതിനിടെ, ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു ബഹ്റൈൻ രംഗത്തെത്തി. പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ പ്രതികരിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. മലയാളികളുൾപ്പെടെ ആശങ്കയിലാണ്.
വെള്ളിയാഴ്ച നേരത്തെ, ഇസ്രായേൽ സൈന്യം ഒരു പ്രസ്താവനയിൽ ഇറാൻ ടെൽ അവീവിലേക്ക് ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ടതായും വരുന്ന ഭീഷണികളെ തടയാൻ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം, വടക്കൻ ഇസ്രായേലിലെ വിശാലമായ പ്രദേശങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ഇസ്രായേലിന്റെ ഹോം ഫ്രണ്ട് കമാൻഡ് പ്രഖ്യാപിച്ചു, കൂടാതെ ജീവൻ രക്ഷിക്കാൻ താമസക്കാരോട് ഉടൻ തന്നെ ഷെൽട്ടറുകളിൽ പ്രവേശിക്കാൻ അടിയന്തിരമായി ആവശ്യപ്പെട്ടു.
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത മിസൈൽ ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഒരു സ്കൂളിലെ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ് അടക്കം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടു എന്നും വിവരമുണ്ട്.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ക്രൂരമാണെന്നും എന്നാൽ ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.