ഫെബ്രുവരി 2022-ലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ യൂറോപ്യൻ യൂണിയൻ (EU) ഏർപ്പെടുത്തിയ കയറ്റുമതി വിലക്കുകൾ നിലനിൽക്കെ തന്നെ, അയർലൻഡിൽ നിന്നുള്ള ഏകദേശം 10 ടണ്ണോളം ഇലക്ട്രോണിക് ഘടകങ്ങൾ റഷ്യയിൽ എത്തിയതായി ദി ഐറിഷ് ടൈംസ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.
റഷ്യ ഉക്രെയ്നിൽ ഉപയോഗിക്കുന്ന ഗെരാൻ-2 (Geran-2) "സൂയിസൈഡ്" ഡ്രോണുകളുടെ നിർമ്മാണത്തിനാണ് ഈ ഐറിഷ് ഭാഗങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
2024 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള 15 മാസത്തിനുള്ളിൽ 10 ടണ്ണോളം ഘടകങ്ങൾ റഷ്യയിലെത്തി. ഇതിൽ 96 ശതമാനവും നിലവിൽ ഇ.യു. നിരോധിച്ച ഉൽപ്പന്നങ്ങളാണ്.
താവഗ്ലാസ് (Taoglas), ടി.ഇ കണക്റ്റിവിറ്റി (TE Connectivity) എന്നീ ഐറിഷ് ആസ്ഥാനമായുള്ള കമ്പനികളുടെ ആന്റിനകളും സെൻസറുകളും ഡ്രോണുകളിൽ കണ്ടെത്തിയിട്ടുണ്ട്.
അയർലൻഡിൽ നിന്ന് നേരിട്ടല്ല ഈ സാധനങ്ങൾ റഷ്യയിൽ എത്തുന്നത്. പകരം ചൈന, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലെ മൂന്നാം കക്ഷി വിതരണക്കാർ വഴിയാണ് ഇവ റഷ്യയിലേക്ക് കടത്തുന്നത്.
നിർമ്മാണ കമ്പനികൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആഗോള വിപണിയിൽ എത്തിയ ശേഷം മൂന്നാം കക്ഷികൾ വഴി സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിലെ പഴുതുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഐറിഷ് പ്രധാനമന്ത്രി (Taoiseach) മിഹോൾ മാർട്ടിൻ ഈ വിഷയത്തെ ഗൗരവകരമെന്ന് വിശേഷിപ്പിക്കുകയും, ഉപരോധങ്ങൾ ലംഘിക്കുന്നത് തടയാൻ യൂറോപ്യൻ പങ്കാളികളുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.