വാഷിങ്ടൻ: ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നുവെന്ന് ബിൽ ഗേറ്റ്സ്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോടാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തനിക്ക് രണ്ട് റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. ഈ കാര്യങ്ങൾ എപ്സ്റ്റീന് അറിയാമായിരുന്നുവെങ്കിലും ഇവർ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ആരോഗ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാൻ എപ്സ്റ്റീൻ സഹായിക്കുമെന്ന് കരുതിയാണ് ബന്ധം നിലനിർത്തിയത്.
പ്രമുഖരായ പലരും എപ്സ്റ്റീനൊപ്പം ഉണ്ടായിരുന്നത് കൊണ്ട് അതൊരു സാധാരണ സാഹചര്യമാണെന്ന് താൻ തെറ്റായി കരുതിയെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
തന്റെ ഈ പ്രവർത്തികൾ ഗേറ്റ്സ് ഫൗണ്ടേഷന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്.
സംഘടനയുടെ സൽപ്പേരിന് മങ്ങലേൽപ്പിച്ചുവെന്നും ജീവനക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അയാളുടെ ദ്വീപ് സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്തിട്ടില്ലെന്നും ബിൽ ഗേറ്റ്സ് വിശദീകരിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.