കുമളി: 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ക്യാമറ ട്രാപ്പിങ് പെരിയാർ കടുവാ സങ്കേതത്തിൽ ആരംഭിച്ചു. ദേശീയതലത്തിൽ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിർണ്ണായക ഘട്ടമാണിത്.
ആദ്യഘട്ടത്തിൽ എട്ടുദിവസം നീണ്ടുനിന്ന ഫീൽഡ് സർവേയിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകൾ തിരിച്ചറിഞ്ഞാണ് മൂന്നാം ഘട്ടത്തിലെ തീവ്രമായ ക്യാമറ ട്രാപ്പിങ് ആരംഭിച്ചിരിക്കുന്നത്. കടുവാ സങ്കേതത്തെ രണ്ട് ചതുരശ്ര കിലോമീറ്റർ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് നിരീക്ഷണം നടത്തുന്നത്.
ഇതിൽ പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനിൽ 117 ഗ്രിഡുകളും ഉൾപ്പെടുന്നു. ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി രണ്ട് ക്യാമറകൾവീതം ആകെ 940 ക്യാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്.
ബുധനാഴ്ച മുതൽ മാർച്ച് 27 വരെ തുടർച്ചയായി 30 ദിവസമാണ് ക്യാമറ ട്രാപ്പിങ് നടക്കുക. ഇതിനു മുന്നോടിയായി ഫെബ്രുവരി 10-ന് ഫ്രണ്ട്ലൈൻ സ്റ്റാഫിനും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ക്യാമറകളുടെ പ്രവർത്തനക്ഷമതയും വിവരശേഖരണവും ഉറപ്പാക്കാൻ നാല് ദിവസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ ഗ്രിഡുകളിൽ പരിശോധന നടത്തുന്നുണ്ട്.
സർവ്വേ പൂർത്തിയാകുന്നതോടെ വിവരങ്ങൾ വിശകലനം ചെയ്ത് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് (എൻ.ടി.സി.എ.) സമർപ്പിക്കും. അഖിലേന്ത്യാ കടുവ കണക്കെടുപ്പ് കേരള നോഡൽ ഓഫീസറും കോട്ടയം ഫീൽഡ് ഡയറക്ടറുമായ പി.പി.പ്രമോദാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുന്നത്.
അഖിലേന്ത്യാ കടുവ കണക്കെടുപ്പ്; മൂന്നാം ഘട്ടത്തിലെ ക്യാമറ ട്രാപ്പിങ് ആരംഭിച്ചു
0
ബുധനാഴ്ച, ഫെബ്രുവരി 25, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.