ഒട്ടാവ: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് കാനഡ. ഫെബ്രുവരി 26ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നീക്കം.
ഭീകരവാദ ആരോപണങ്ങളല്ല, മറിച്ച് പൗരത്വത്തിനായി തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് നടപടിക്ക് ആധാരം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
രണ്ടായിരത്തിൽ പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ കാനഡയിലെ താമസരേഖകളിൽ റാണ കൃത്രിമം കാണിച്ചതായി ഇമിഗ്രേഷൻ വിഭാഗം കണ്ടെത്തി.
കാനഡയിൽ താമസിച്ചിരുന്നതായി അവകാശപ്പെട്ട സമയത്ത് റാണ ചിക്കാഗോയിൽ വ്യവസായം നടത്തുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് കണ്ടെത്തിയത്. കേസ് ഇപ്പോൾ കാനഡയിലെ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.
പൗരത്വം റദ്ദാക്കാനുള്ള നീക്കത്തെ റാണയുടെ അഭിഭാഷകർ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ഇന്ത്യയിൽ കസ്റ്റഡിയിലാണ്. യുഎസിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.