ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടിയും കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. 102 കോടി രൂപയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം.

രന്യ റാവുവിനെ കൂടാതെ അവരുടെ സഹായി തരുൺ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വർണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് രന്യ റാവു 14.2 കിലോ സ്വർണവുമായി പിടിയിലായത്. 15 ദിവസത്തിനിടെ നാലാം തവണ ദുബായ് യാത്ര നടത്തി വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു.
ഒരു കിലോ സ്വർണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെ ഇവർ കമ്മിഷനായി വാങ്ങിയിരുന്നു എന്നാണ് റിപ്പോർട്ട്. ഡിആർഐ രന്യയ്ക്ക് 102 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലാണ് നടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.