വയനാട്: പടിഞ്ഞാറത്തറയിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
പടിഞ്ഞാറെത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ (25) ആണ് മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
മദ്യലഹരിയിലായിരുന്ന പ്രതി, വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ സ്കൂട്ടറിൽ കയറ്റി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ സ്വർണ്ണക്കമ്മൽ മോഷ്ടിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ യാത്രാമധ്യേ കുട്ടി ഭയന്ന് ബഹളം വെച്ചതോടെ കമ്മൽ അഴിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് രണ്ട് മണിക്കൂറോളം കുട്ടിയുമായി സ്കൂട്ടറിൽ ചുറ്റിക്കറങ്ങിയ ശേഷം പ്രതി കുട്ടിയെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്. മാനന്തവാടി ഡിവൈ.എസ്.പി പി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പതിനെട്ടംഗ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.