അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന വിദേശ ഇന്ത്യക്കാർക്ക്, കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റില്‍ 2026-ലെ പുതിയ ബാഗേജ് നിയമങ്ങള്‍ അനുസരിച്ച് ഡ്യൂട്ടി ഫ്രീ പരിധിയിലും സ്വര്‍ണം കൊണ്ടുവരുന്നതിലും കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇന്ത്യയിൽ പുതുതായി പ്രഖ്യാപിച്ച ബാഗേജ് നിയമങ്ങൾ 2026 പ്രകാരം (2026 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ), രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ നിവാസികൾക്കും ഇന്ത്യൻ വംശജർക്കും 7.5 ലക്ഷം രൂപ വരെ വിലയുള്ള ഉപയോഗിച്ച വ്യക്തിഗത, വീട്ടുപകരണങ്ങൾ കൊണ്ടുവരാം, താമസസ്ഥലം കൈമാറ്റം (ToR) വ്യവസ്ഥകൾ പ്രകാരം നികുതി ഇളവുകൾ ലഭിക്കും.
ഈ വ്യവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത 2026 നിയമങ്ങളുടെ പ്രധാന വിശദാംശങ്ങൾ:
- യോഗ്യത: ഇന്ത്യയിൽ എത്തിച്ചേരുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള കുറഞ്ഞത് 2 വർഷമെങ്കിലും വ്യക്തി വിദേശത്ത് താമസിച്ചിരിക്കണം.
- ഇന്ത്യയിലെ ആകെ താമസം: മുൻ രണ്ട് വർഷങ്ങളിൽ ഇന്ത്യയിലേക്കുള്ള ആകെ സന്ദർശനങ്ങൾ 180 ദിവസത്തിൽ (അല്ലെങ്കിൽ 6 മാസം) കവിയരുത്.
- ഇളവ് ഉപയോഗം: കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ യാത്രക്കാരൻ ഈ പ്രത്യേക താമസസ്ഥലം മാറ്റ (ToR) ഇളവ് നേടിയിരിക്കരുത്.
- സാധനങ്ങളുടെ വ്യാപ്തി: ബാഗേജ് നിയമങ്ങളുടെ അനുബന്ധം I-ൽ (നിരോധിത/വളരെ നിയന്ത്രിത ഇനങ്ങൾ) പട്ടികപ്പെടുത്തിയിട്ടില്ലാത്ത ഉപയോഗിച്ച വ്യക്തിഗത, വീട്ടുപകരണങ്ങൾക്ക് ഡ്യൂട്ടി-ഫ്രീ ഇളവ് ബാധകമാണ്.
- പുതിയ ഇനങ്ങൾ: വിവിധ വീട്ടുപകരണങ്ങൾ കൊണ്ടുവരുന്നത് എളുപ്പമാക്കുന്ന, മൊത്തത്തിലുള്ള മൂല്യ പരിധിയുള്ള ഡ്യൂട്ടി-ഫ്രീ വസ്തുക്കളുടെ ഒറ്റ, യുക്തിസഹമായ പട്ടിക നിയമങ്ങൾ നൽകുന്നു.
മറ്റ് 2026 ബാഗേജ് റൂൾ അപ്‌ഡേറ്റുകൾ:
- പൊതു അലവൻസ്: വിമാന യാത്രക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡ്യൂട്ടി-ഫ്രീ അലവൻസ് ₹75,000 ആയി വർദ്ധിപ്പിച്ചു.
- ആഭരണങ്ങൾ: ഡ്യൂട്ടി-ഫ്രീ ആഭരണ അലവൻസ് ഇപ്പോൾ ഭാരം അടിസ്ഥാനമാക്കിയുള്ളതാണ്: സ്ത്രീകൾക്ക് 40 ഗ്രാം (മുമ്പ് ₹1 ലക്ഷം മൂല്യ പരിധി വരെ) മറ്റുള്ളവർക്ക് 20 ഗ്രാം, അവർ ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചിട്ടുണ്ടെങ്കിൽ.
- ലാപ്‌ടോപ്പ്: 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഒരു ലാപ്‌ടോപ്പ് ഡ്യൂട്ടി-ഫ്രീ ഇറക്കുമതി ചെയ്യാൻ കഴിയും.
- ശ്രദ്ധിക്കുക: ഈ ഇളവുകൾ വ്യക്തിഗത ഇഫക്റ്റുകൾക്കുള്ളതാണ്, വാണിജ്യ വസ്തുക്കൾക്കല്ല.
ഇതുവരെ ഒരു സാധാരണ പ്രവാസിക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം (Duty-free allowance) 50,000 രൂപയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് 75,000 രൂപയായി ഉയര്‍ത്തി. അതായത്, വിദേശത്തുനിന്ന് കൊണ്ടുവരുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ഇനി കൂടുതല്‍ ഇളവ് ലഭിക്കും. വിദേശ ടൂറിസ്റ്റുകള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഈ ആനുകൂല്യം ഒരുപോലെ ബാധകമാണ്.
പുതിയ ബജറ്റില്‍ 1 വര്‍ഷത്തിലധികം വിദേശത്ത് താമസിച്ച പ്രവാസി വനിതകള്‍ക്ക് 40 ഗ്രാം വരെ സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുന്മാര്‍ക്ക് 50,000വും വില വരുന്ന ആഭരണങ്ങള്‍ മാത്രമേ നികുതി രഹിതമായി കൊണ്ടുപോകാനാവൂ. 2016ലാണ് അന്നത്തെ വിപണി വില (40 ഗ്രാമിന് ഒരു ലക്ഷം രൂപ, 20 ഗ്രാമിന് 50,000 രൂപ) അടിസ്ഥാനമാക്കി ഈ പരിധി നിശ്ചയിച്ചത്. നിലിവില്‍ ഇന്ത്യയില്‍ ഒരു ഗ്രാമിന് 15,000 രൂപയ്ക്കടുത്താണ് വില. ഇതുകണക്കിലെടുത്താണ് പരിധി പുനര്‍നിശ്ചയിച്ചത്. മുന്‍പുണ്ടായിരുന്ന 'മൂല്യ പരിധി' ഒഴിവാക്കി പകരം തൂക്കം അടിസ്ഥാനമാക്കിയാണ് പുതിയ നിയമം. പുരുഷന്മാര്‍ക്കും മറ്റുള്ളവര്‍ക്കും 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാനാകും. സ്വര്‍ണവില എത്ര കൂടിയാലും ഈ നിശ്ചിത ഗ്രാമിനുള്ളില്‍ നില്‍ക്കുന്ന ആഭരണങ്ങള്‍ക്ക് ഇനി കസ്റ്റംസ് ഡ്യൂട്ടി നല്‍കേണ്ടതില്ല, സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, പഴയ മൂല്യപരിധി പ്രകാരം ചെറിയൊരു മാല കൊണ്ടുവന്നാല്‍ പോലും കസ്റ്റംസ് കുരുക്കില്‍ പെടുമായിരുന്നു. സ്വര്‍ണത്തിന്റെ മൂല്യമല്ല, ഇനി തൂക്കം പ്രധാനം.
ഡിജിറ്റല്‍ യുഗത്തിലേക്ക് കസ്റ്റംസും എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂവില്‍ നിന്ന് ഡിക്ലറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുന്ന കാലം കഴിയുകയാണ്. പുതിയ നിയമം അനുസരിച്ച് മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഡിക്ലറേഷന്‍ നല്‍കാം. ഇത് എയര്‍പോര്‍ട്ടിലെ പരിശോധനാ സമയം ഗണ്യമായി കുറയ്ക്കും.
മറ്റു പ്രധാന ഇളവുകള്‍ പ്രകാരം 18 വയസിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു ലാപ്‌ടോപ്പ് നികുതിയില്ലാതെ കൊണ്ടുവരാം. വിദേശത്തെ ജോലി അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധിയിലും വലിയ വര്‍ധനവുണ്ട്. രണ്ട് വര്‍ഷത്തിലധികം വിദേശത്ത് നിന്നവര്‍ക്ക് 7.5 ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയിളവോടെ കൊണ്ടുവരാം.
.png)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.