പാലാ: പാലാ നഗരസഭയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സന്ദർശിച്ചു.
നിരവധി പരാതികൾ ഉയർന്നുവന്നതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മുന്നിൽ അവഹേളിക്കപ്പെട്ട നിലയിൽ പ്രവർത്തിച്ചിരുന്ന പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിനെ ഒരു മാതൃകാ ബസ് ടെർമിനലായി മാറ്റുന്നതിനായി സത്വര നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിലവിൽ നിലനിൽക്കുന്ന അനധികൃത പാർക്കിംഗ്, അനധികൃത വർക്ക്‌ഷോപ്പുകളുടെ പ്രവർത്തനം, വർഷങ്ങളായി പ്രവർത്തനരഹിതമായ കാത്തിരിപ്പുമുറിയിലെ ഫാനുകൾ, അതീവ ദയനീയാവസ്ഥയിലുള്ള ശൗചാലയങ്ങൾ, മാലിന്യപൂർണവും വൃത്തിഹീനവുമായ പരിസരം, പൊതുജനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ വളർന്നു നിൽക്കുന്ന മരക്കൊമ്പുകൾ തുടങ്ങിയവ പാലാ നഗരസഭയ്ക്കുതന്നെ അപമാനമായ സാഹചര്യത്തിലേക്കാണ് ബസ് സ്റ്റാൻഡിനെ എത്തിച്ചിരിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.
ഇവയെല്ലാം അടിയന്തരമായി പരിഹരിക്കുമെന്നും ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരവും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതുമായ രീതിയിൽ പ്രവർത്തനസജ്ജമാക്കുമെന്നും ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു. ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അടിയന്തരവും ത്വരിതവുമായ നടപടികൾ കൈക്കൊള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിഷയങ്ങൾ അത്യാവശ്യവും മുൻഗണനാപൂർവവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ നിർദേശം നൽകിയതായും ചെയർപേഴ്സൺ വ്യക്തമാക്കി.
ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായും ചെയർപേഴ്സൺ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.