മുംബൈ: ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ സഹയാത്രികനുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവ അധ്യാപകൻ കുത്തേറ്റു മരിച്ചു.
മുംബൈയിലെ ഒരു കോളേജിൽ ലക്‌ചററായ അലോക് കുമാർ സിങ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഓംകാർ ഷിൻഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
തർക്കം സ്റ്റേഷനിൽ വെച്ച് ശനിയാഴ്ച വൈകിട്ട് മലാദ് റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണമായ സംഭവം. ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ അലോക് കുമാറും ഓംകാർ ഷിൻഡെയും തമ്മിൽ ഉന്തും തള്ളും വാക്കുതർക്കവുമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഓംകാർ തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലോകിനെ കുത്തുകയായിരുന്നു.
പ്രതി പിടിയിൽ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ റെയിൽവേ പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ അലോകിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.