ചങ്ങരംകുളം: മാന്തടം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിദേവിനെ (15) കാണാതായി നാല് ദിവസങ്ങൾക്ക് ശേഷം സുരക്ഷിതനായി കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ ആദിദേവിനെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചങ്ങരംകുളം എസ്.ഐ ശ്രീലേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.
തിരിച്ചറിഞ്ഞത് ചിയ്യാനൂർ സ്വദേശിനികൾ
വ്യാഴാഴ്ച രാവിലെ പാലക്കാട് ഭാഗത്ത് ആദിദേവിനെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് അവിടെ എത്തി പരിശോധന നടത്തുന്നതിനിടെയാണ് ചങ്ങരംകുളത്ത് നിന്ന് നിർണ്ണായക വിവരം ലഭിക്കുന്നത്. മദർ ആശുപത്രിക്ക് പരിസരത്തൂടെ കുട്ടി നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ചിയ്യാനൂർ സ്വദേശികളായ യുവതികൾ കുട്ടിയെ തിരിച്ചറിയുകയും ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് ആദിദേവിനെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി. കുട്ടി സുരക്ഷിതനാണെന്നും ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു. നാല് ദിവസമായി തുടർന്നിരുന്ന ആശങ്കകൾക്ക് ഇതോടെ ശുഭകരമായ അന്ത്യമായി.

.jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.