കലാപം കത്തിപ്പടർന്ന് മധ്യപ്രദേശ്.. നിരവധി വീടുകളും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി..

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ തരന നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സാമുദായിക സംഘർഷം നിയന്ത്രണാതീതമാകുന്നു.

ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22-കാരനായ യുവാവിനെ ഒരു സംഘം മർദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ തോതിലുള്ള അക്രമസംഭവങ്ങളിലേക്ക് വഴിമാറിയത്. നിലവിൽ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ചെത്തിയ ഒരു വിഭാഗം ആളുകൾ വീടുകൾക്കും കടകൾക്കും നേരെ വ്യാപകമായ കല്ലേറ് നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. അക്രമി സംഘം ഒരു ബസിന് തീയിട്ടത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി കടകളും വീടുകളുടെ ജനൽ ചില്ലുകളും അക്രമികൾ തകർത്തിട്ടുണ്ട്. പ്രദേശത്തെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.

സംഘർഷം പടരുന്ന സാഹചര്യത്തിൽ ഉജ്ജൈൻ ജില്ലാ ഭരണകൂടം തരനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 (മുൻപ് 144) പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉജ്ജൈൻ എസ്.പി പ്രദീപ് ശർമ്മയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ലയിലാണ് അക്രമങ്ങളുടെ തുടക്കം. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഫ്ലാഗ് മാർച്ചും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങൾ തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !