പാലക്കാട്: കഞ്ചിക്കോട്ട് അഞ്ചു വയസ്സുള്ള ബാലനെ ക്രൂരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു.
നേപ്പാൾ സ്വദേശിനി നൂർ നാസർ (35) ആണ് അറസ്റ്റിലായത്. കുട്ടിയുടെ ശരീരത്തിൽ ചട്ടുകം പഴുപ്പിച്ചു വെച്ച് പൊള്ളലേൽപ്പിച്ചെന്നാണ് കേസ്.
സംഭവം പുറത്തറിഞ്ഞത് അങ്കണവാടിയിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ഇംതിയാസും കുടുംബവും അഞ്ചു മാസം മുൻപാണ് കഞ്ചിക്കോട് താമസമാക്കിയത്. ജനുവരി രണ്ടിനാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം അങ്കണവാടിയിൽ എത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയ സമയത്താണ് അധ്യാപികയുടെ ശ്രദ്ധയിൽ കുട്ടിയുടെ ശരീരത്തിലെ പാടുകൾ പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വീട്ടിലെ ഗ്യാസ് അടുപ്പിൽ ചട്ടുകം ചൂടാക്കി അമ്മ ശരീരത്തിൽ വെച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
നിയമനടപടികൾ അധ്യാപിക ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) വിവരം അറിയിച്ചു. സി.ഡബ്ല്യു.സി നിർദ്ദേശപ്രകാരം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത വാളയാർ പോലീസ് വ്യാഴാഴ്ച വൈകീട്ടോടെ നൂർ നാസറിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.