ചേർത്തല (ആലപ്പുഴ) : വയലാർ റെയിൽവേ സ്റ്റേഷനുസമീപം തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത് തല ഇല്ലാത്ത നിലയിലായിരുന്നുവെന്ന് റിപ്പോർട്ട്. സംസ്കാരം നടത്തിയതിനു പിറ്റേന്ന്, അപകടം നടന്ന പാളത്തിനുസമീപത്തുനിന്ന് തല കണ്ടെത്തുകയും പിന്നീട് പോലീസ് കൈമാറിയതോടെ വീട്ടുകാർക്ക് തല മാത്രം വീണ്ടും സംസ്കരിക്കേണ്ടിവരികയും ചെയ്തു.
സംഭവത്തിൽ പട്ടണക്കാട് പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണവും വിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ, വീട്ടുകാർ ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.വയലാർ കളേഴത്ത് മേറിവില്ലയിൽ കെ.എം. വിജയ (61)നെ 10-നു രാവിലെയാണ് വയലാർ റെയിൽവേ സ്റ്റേഷനുസമീപം തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിതറിയ നിലയിലായിരുന്നുവെന്നും പല ഇടങ്ങളിൽ നിന്നായി ശേഖരിച്ച അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നുവെന്നും അറിയുന്നു. അന്ന് തല കണ്ടെത്താനായിരുന്നില്ല. തിരിച്ചറിയാനാകാത്ത വിധം ക്ഷതമേറ്റ് നിലയിലായിരുന്ന മൃതദേഹം ശനിയാഴ്ച കാവിൽ സെയ്ന്റ് മൈക്കിൾസ് പള്ളിയിൽ സംസ്കരിച്ചു.ഞായറാഴ്ച രാവിലെ അപകടം നടന്ന ഇടത്തിൽ നിന്ന് തെക്കുമാറി പാളത്തിനുസമീപം നാട്ടുകാരാണ് തല കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി, തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തിയശേഷം തല ബന്ധുക്കൾക്ക് കൈമാറി. ഡി.എൻ.എ. പരിശോധനയ്ക്കായി സാമ്പിളും ശേഖരിച്ചതായി അറിയിച്ചു. തുടർന്ന് തല മാത്രം സെമിത്തേരിയിൽ വീണ്ടും സംസ്കരിച്ചു.പോലീസ് പ്രാഥമിക പരിശോധന നടത്തിയിട്ടും തല കണ്ടെത്താനാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും, മരണാനന്തര നടപടികളിൽ മൃതദേഹത്തോട് അനാദരം കാണിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ, അപകടം നടന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തല കണ്ടെത്താനായില്ലെന്നും, എം.ജി. നായർ എന്ന ജനപ്രതിനിധിയുടെ സാന്നിധ്യത്തിൽ ഈ സാഹചര്യം ബന്ധുക്കൾക്ക് ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം കൈമാറിയതെന്നും പോലീസ് വിശദീകരിച്ചു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.