കൊച്ചി; മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പി ക്കുന്ന കേന്ദ്രത്തിലെ അന്തേവാ സികളെ വോട്ടർപട്ടികയിൽ ഉൾ പ്പെടുത്തിയതു ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി.
രേഖാമൂലമുള്ള തെളിവി ല്ലാതെ, ഇവരെ മാനസിക വെല്ലു വിളി നേരിടുന്നവരെന്നു പ്രഖ്യാ പിക്കാനാവില്ലെന്നും അവരുടെ ഭാഗം കേൾക്കാതെ അത്തരത്തി ലുള്ള നിരീക്ഷണം നടത്തുന്നത് അനീതി മാത്രമല്ല, അവരെ അപ മാനിക്കൽ ആണെന്നും അഭിപ്രാ യപ്പെട്ടാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഹർജി തള്ളിയത്.പാലാ മുനിസിപ്പാലിറ്റി ഏഴാം വാർഡിലെ പുനരധിവാസ കേന്ദ്ര ത്തിലെ 59 അന്തേവാസികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി യതാണു ആ വാർഡിലെ താമസ ക്കാരായ ജോമോൻ ജേക്കബും തോമസ് പളളിയിലും ചോദ്യം ചെയ്‌തത്. പ്രത്യേകം ഇലക്ട്രോ ണിക് വോട്ടിങ് മെഷീനിൽ ഇവ രെ വോട്ട് ചെയ്യിക്കണമെന്നും അത് സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
മാനസിക വെല്ലുവിളി നേരിടുന്ന വർക്കുള്ള പുനരധിവാസ കേന്ദ്ര ത്തിൽ താമസിക്കുന്നതുകൊണ്ട് അവർ മാനസിക വെല്ലുവിളി നേത ടുന്നവരാണെന്നു കരുതാനാവി ല്ലെന്നു കോടതി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.