ആരെയും വിളിച്ചു കൊണ്ടു വരുന്നില്ല എന്ന് പറഞ്ഞ ഐറിഷ് മന്ത്രിയുടെ, പച്ചയായ യാഥാർത്ഥ്യം, Carol പാട്ടുകൾ ബഹിഷ്കരിക്കുക എന്ന ആഹ്വാനത്തില്‍ എത്തി നില്‍ക്കുന്നു.
അയര്‍ലണ്ടില്‍ ആരെയും വിളിച്ചു കൊണ്ടു വരുന്നില്ല, ഇവിടെ ജോലി ഉണ്ട് അതിനാൽ ആളുകൾ വരുന്നു എന്ന് പറഞ്ഞ അയര്‍ലണ്ട് മന്ത്രി കഴിഞ്ഞ രണ്ട് വർഷത്തിനിടെ അയർലണ്ടിൽ താമസിക്കാൻ 2000 ത്തോളം പലസ്തീനികൾക്ക് വിസ അനുവദിച്ചു.
നീതിന്യായ മന്ത്രി ഒ'കല്ലഗൻ പറഞ്ഞു: "പലസ്തീനിൽ നിന്ന് വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികൾക്ക് ധാരാളം വിസകൾ അനുവദിക്കുന്നുണ്ട്. അതിന് വിശാലമായ ഒരു അന്താരാഷ്ട്ര മാനുഷിക പ്രതികരണം ആവശ്യമായി വന്നേക്കാം."
ഗാസയിൽ നിന്ന് രക്ഷപ്പെട്ട് അയർലണ്ടിൽ പുനരധിവസിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ള പാതകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് ചോദിച്ച പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയുടെ പാർലമെന്ററി ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി ഒ'കല്ലഗൻ ഈ കണക്കുകൾ സ്ഥിരീകരിച്ചു.
അതായത് അഭയാര്‍ത്ഥികള്‍ക്ക് വാരിക്കോരി കൊടുത്ത അയര്‍ലണ്ട് സര്‍ക്കാര്‍, അഭയാര്‍ത്ഥികളെ കുറയ്ക്കാതെ, മാനുഷിക പരിഗണന നൽകാതെ, ഇന്ത്യ പോലെ ഉള്ള മറ്റ് നോണ്‍ ഇയു, രാജ്യങ്ങളില്‍ പോയി ജോലിക്കാരെ വേണ്ടപ്പോൾ, വിദ്യാർത്ഥികളെ വേണ്ടപ്പോൾ,കാലു പിടിച്ചു, ജീവിതകാലം കഴിയാൻ ഐറിഷ് സിറ്റിസന്‍ഷിപ്പ് എന്ന മോഹന വാഗ്ദാനം നല്‍കി, ഇവിടെ എത്തിച്ചശേഷം പൊതുജനം എതിര്‍ക്കുന്നു എന്ന് പറഞ്ഞു, അവരുടെ കുടുംബത്തെ കൊണ്ടു വരാൻ ആവശ്യം ഉന്നയിച്ചപ്പോൾ, മുറികള്‍ എണ്ണിയും വേണ്ട വരുമാനം കൂട്ടിയും കാര്യം കഴിഞ്ഞു തഴഞ്ഞു മറ്റുള്ളവരുടെ മുന്നില്‍, സ്വയം നന്നാവുന്ന പിന്നാമ്പുറം പ പരിപാടിയുടെ പച്ചയായ യാഥാർത്ഥ്യങ്ങൾ ആണ് ഓരോ ദിവസം കഴിയുംതോറും അയര്‍ലണ്ടില്‍ പുറത്ത് വരുന്നത്.
ലീഗല്‍ കുടിയേറ്റവും അഭയാര്‍ത്ഥികളെയും പ്രത്യേകം നിര്‍വചനം നല്‍കാതെ ഒരുമിച്ച് ചേര്‍ത്ത് പൊതുജന കണ്ണില്‍ പൊടി ഇട്ട് തദ്ദേശീയ ഐറിഷ് ജനത്തിന്റെ വികാരം തന്നിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് മറ്റ് യൂറോപ്പ് രാജ്യങ്ങളിൽ ഇപ്പോൾ കാണുന്ന പോലെ വലിയ വിനാശകരമായ അവസ്ഥയാണ് എന്ന് മിക്കവരും വിരൽ ചൂണ്ടുന്നു. അതിന്റെ പുതിയ ഉദാഹരണമാണ് പാകിസ്താന്‍ കമ്യൂണിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന WhatsApp മെസേജ്. ഇതിന്റെ ഉറവിട യാഥാർത്ഥ്യം വ്യക്തമല്ല എങ്കിലും, ശരിയാണെങ്കില്‍ അതിൽ അയര്‍ലണ്ടില്‍ സ്കൂളിൽ ഡിസംബർ മാസം പൊതുവേ നടത്തുന്ന Carol പാട്ടുകൾ ബഹിഷ്കരിക്കുക എന്നതാണ് ആഹ്വാനം.
ഒക്ടോബർ 7 ലെ ആക്രമണത്തിനുശേഷം 1,790 അപേക്ഷകളിൽ നിന്ന് 1,068 വിസകൾ അനുവദിച്ചതായി നീതിന്യായ മന്ത്രി ജിം ഒ'കല്ലഗൻ സ്ഥിരീകരിച്ചു. 2023 ഒക്ടോബർ മുതൽ 2000 ത്തോളം പലസ്തീനികൾക്കാണ് അയർലണ്ടിൽ താമസിക്കാൻ വിസ അനുവദിച്ചത്.
"സിറിയയുമായും അഫ്ഗാനിസ്ഥാനുമായും വിശാലമായ ഒരു യൂറോപ്യൻ പ്രതികരണം ഉണ്ടായിരുന്നു, പക്ഷേ ഗാസയിൽ നിന്ന് ആളുകൾ പുറത്തുപോകുന്നത് തടയുക എന്ന ഇസ്രായേലിന്റെ നയം കണക്കിലെടുക്കുമ്പോൾ വളരെ പ്രത്യേകമായ പ്രശ്നങ്ങൾ ഉയർന്നുവരുന്നു, അത് യൂറോപ്യൻ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത നയങ്ങളെ സ്വാധീനിക്കുന്നു." ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിന് ഏകോപിതമായ ദേശീയ പ്രതികരണം ഉറപ്പാക്കാൻ തന്റെ വകുപ്പ് തുടർന്നും പരിശ്രമിക്കുമെന്ന് മന്ത്രി ഒ'കല്ലഗൻ പറഞ്ഞു..
"ഞങ്ങളുടെ അടുത്ത് വരുന്ന കൂടുതൽ വെല്ലുവിളി നിറഞ്ഞ കേസുകളിൽ സഹായിക്കുന്നതിന് ഞങ്ങൾക്ക് ഒരു സമർപ്പിത കോൺടാക്റ്റ് പോയിന്റ് ഉണ്ടായിരിക്കുന്നതാണ് നല്ലത്, അതുവഴി ആളുകൾക്ക് അവർക്ക് ആവശ്യമുള്ള ഏത് അപേക്ഷയും സമർപ്പിക്കാൻ കഴിയും." ഗാസയിലെ വംശീയ ഉന്മൂലനത്തിൽ പങ്കെടുക്കാൻ അയർലൻഡ് ആഗ്രഹിക്കുന്നില്ല എന്നതിനാൽ ഇത് ഒരു ദുഷ്‌കരമായ സാഹചര്യമാണെന്ന് മന്ത്രി ഒ'കല്ലഗൻ പറഞ്ഞു.
മുമ്പ് ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് പലസ്തീന്‍ പ്രീണനം മറ നീക്കി പുറത്ത് വന്നപ്പോൾ സര്‍ക്കാര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പരാജയം രുചിച്ചു. കഴിഞ്ഞ വര്‍ഷം യൂറോപ്യൻ രാജ്യങ്ങൾ നടത്തിയ ഏകോപിത ശ്രമത്തിന്റെ ഭാഗമായി സ്‌പെയിൻ, നോർവേ, അയർലൻഡ് എന്നിവ ഹമാസിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ കൂടുതലും പലസ്തീന്‍ നയത്തിലധിഷ്ഠിതമായ പ്രമേയത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ഇതിലപ്പുറവും പ്രതീക്ഷിക്കാം.
അതുപോലെ അഭയ അപേക്ഷകളുടെ എണ്ണത്തിലും വൻ വർധനവാണ് അയര്‍ലണ്ടില്‍ ഉണ്ടായത്. 2024-ൽ ഏകദേശം 18,651 പേർ സംരക്ഷണം തേടി, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്നത് - കഴിഞ്ഞ വർഷം ഇത് 13,276 ആയിരുന്നു. 2025 ഏപ്രിലിൽ അയർലണ്ടിലെ ജനസംഖ്യ 5.46 ദശലക്ഷമായി ഉയർന്നു. 2022 മുതൽ നെറ്റ് മൈഗ്രേഷൻ ഏകദേശം ഇരട്ടിയായി, പ്രതിവർഷം ശരാശരി 72,000 എന്ന നിരക്കിൽ. വർക്ക് പെർമിറ്റ് അപേക്ഷകൾ, കുടുംബ പുനഃസംഘടനകൾ, ഉക്രേനിയൻ അഭയാർത്ഥികളുടെ വരവ് എന്നിവയാണ് കുടിയേറ്റ നിയന്ത്രണ കാരണമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഓരോ വർഷവും അയര്‍ലണ്ടില്‍ ജനസംഖ്യ 1.5% നിരക്കിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് EU ശരാശരിയുടെ ഏഴ് മടങ്ങാണെന്നും ഈ അസാധാരണ വളർച്ച കണക്കിലെടുത്ത് ആണ് കുടിയേറ്റം സംബന്ധിച്ച് സർക്കാർ തീരുമാനങ്ങൾ എന്ന് അന്ന് ഐറിഷ് മന്ത്രി പറയുന്നു. എന്നാൽ ഇതിലെ വിരോധാഭാസം ആണ് യാഥാര്‍ത്ഥത്തില്‍ നടക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.